Flash News

മുരുകന്റെ മരണം : നടപടി റിപോര്‍ട്ടിന് ശേഷമെന്ന്



കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ ലഭിക്കാതെ മരിച്ചെന്ന കേസില്‍ ആരോപണവിധേയരായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ശ്രീകാന്തിനും പാട്രിക് പോളിനും ഡോ. ശ്രീകാന്ത് വലസപ്പള്ളിക്കും കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹ്മദിനുമെതിരേ മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടിനു ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് ഹൈക്കോടതി. ആരോപണവിധേയര്‍ ഡോക്ടര്‍മാരാണെന്നും ഇവര്‍ക്കെതിരേ നടപടി വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുകയാണെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 41-എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഇതേ നിലപാട് വ്യക്തമാക്കി ഇന്നലെ പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി.
Next Story

RELATED STORIES

Share it