Flash News

മിസോറമില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം

മിസോറമില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം
X
ഗുവാഹട്ടി: മിസോറാമില്‍ കോണ്‍ഗ്രസ്-ബിജെപി അപൂര്‍വ സഖ്യം.മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയത്. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയത്.



ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിലവില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെപി പ്രാദേശിക നേതൃത്വം തീരുമാനിക്കുകയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയുമായിരുന്നു. കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയായി.
എന്നാല്‍ എംഎന്‍എഫുമായി ചേര്‍ന്ന് ഭരണം പിടിക്കാനാണ് ബിജെപി നേരത്തെ ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിജെപിയും എംഎന്‍എഫും ചേര്‍ന്ന് 13 സീറ്റുകള്‍ നേടിയത് മിസോറമില്‍ ബിജെപിയുടെ കുതിപ്പിന്റെ നാന്ദിയാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തിരിച്ചായിരുന്നു.
Next Story

RELATED STORIES

Share it