Flash News

മിശ്ര വിവാഹിതരാകുന്ന ഹിന്ദുപെണ്‍കുട്ടികളുടെ ഓര്‍മ്മ നശിപ്പിക്കാന്‍ കേരളത്തില്‍ സെന്ററുകളെന്ന് റിപോര്‍ട്ട്

മിശ്ര വിവാഹിതരാകുന്ന ഹിന്ദുപെണ്‍കുട്ടികളുടെ ഓര്‍മ്മ നശിപ്പിക്കാന്‍ കേരളത്തില്‍ സെന്ററുകളെന്ന് റിപോര്‍ട്ട്
X


ന്യൂഡല്‍ഹി: മിശ്ര വിവാഹിതരാകുന്ന ഹിന്ദുപെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിനും ഓര്‍മ നശിപ്പിക്കാനുമായി കേരളത്തില്‍ വിഎച്ച്പിക്ക് സെന്ററുകളുണ്ടെന്ന് റിപോര്‍ട്ട്. രാജ്യത്തുടനീളം വിഎച്ച്പിക്ക് ഇത്തരത്തില്‍ സെന്ററുകള്‍ ഉണ്ടെന്നാണ് റിപോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ കോബ്ര പോസ്റ്റും ഗുലൈല്‍ ഡോട്ട് കോമും നടത്തിയ സ്റ്റിങ് ഓപറേഷനിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ്കുമാര്‍ ബല്യാന്‍, താനെ ഭവനിലെ ബി.ജെ.പി എം.എല്‍.എ സര്‍ധന സംഗീത് സോം, ബി.ജെ.പി നേതാക്കളായ സഞ്ജയ് അഗര്‍വാള്‍, വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി തുടങ്ങി സംഘപരിവാര്‍ നേതാക്കളുടെ വെളിപ്പെടുത്തലുകളാണ് കോബ്രാ പോസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. മിശ്രവിവാഹത്തില്‍ നിന്നും പിന്‍മാറാനും ഭര്‍ത്താക്കന്മാര്‍ക്കെതിരെ മൊഴി നല്‍കാനും തയ്യാറാകാത്തവരാണ് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇത്തരക്കാരെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ മുറിയില്‍ അടച്ചിട്ട് ഓര്‍മ്മ മരവപ്പിക്കുകയും ചെയ്യുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കൊച്ചിയിലും കാസര്‍കോട്ടും ഇതിനായി സെന്ററുകളുണ്ടെന്നും ഇവിടങ്ങളിലെ മേധാവികള്‍ ഇക്കാര്യം സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് ഇത്തരത്തില്‍ പീഡനത്തിന് വിധേയമാക്കുന്നതായും കോബ്ര പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു.

[related]
Next Story

RELATED STORIES

Share it