മനോരോഗിയായ മകന്‍ മാതാവിനെ തലക്കടിച്ചുകൊന്ന് കിണറ്റില്‍ ചാടി മരിച്ചു

കൊണ്ടോട്ടി: മനോരോഗിയായ മകന്‍ മാതാവിനെ തലക്കടിച്ച് കൊന്ന്  കിണറ്റില്‍ ചാടി മരിച്ചു. കൊണ്ടോട്ടിക്കടുത്ത് നീറാട് വരടിക്കുത്ത്പറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി (58) യെ നീറാട് വീട്ടിനുള്ളിലും മകന്‍ അബ്ദുല്‍ഗഫൂറി (42) നെ മൂന്നു കിലോമീറ്റര്‍ അകലയുളള കിഴിശ്ശേരി വെസ്റ്റ് മൂച്ചിക്കല്‍ ജുമുഅ മസ്ജിദിന്റെ കിണറ്റിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിശക്കുട്ടിയെ അബ്ദുല്‍ഗഫൂര്‍ കല്ലുകൊണ്ട് അടിച്ചുകൊന്ന ശേഷം പള്ളിക്കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.  ഉച്ചയ്ക്ക് നമസ്‌കരിക്കാനെത്തിയവരാണ് പള്ളിക്കിണറ്റിലെ വെളളം കലങ്ങിയ നിലയില്‍ കണ്ടത്. സംശയാസ്പദമായി കിണറ്റിനരികില്‍ ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. മരണ വിവരം വീട്ടില്‍ അറിയിനെത്തിയപ്പോഴാണ് ആയിശക്കുട്ടിയെ വീട്ടിനകത്ത് തലക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. അടിയേറ്റു മുഖം വികൃതമായിരുന്നു. സമീപത്തുതന്നെ കല്ലുകളും കണ്ടെത്തി. ഇരുവരും ഒരുമിച്ചാണ് താമസം.ഇവര്‍  മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരാണ്. ഭാര്യയെ വീട്ടില്‍ കൊണ്ടുവരുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അബ്ദുല്‍ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റ.  മകള്‍ ഫാത്തിമ ഫിദ.
Next Story

RELATED STORIES

Share it