മക്കളെ കൊന്ന കേസില്‍ യുവതിക്ക് ഇരട്ട ജീവപര്യന്തം

തലശ്ശേരി: രണ്ടു മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ യുവതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും ലക്ഷം പിഴയും വിധിച്ചു. മയ്യില്‍ മാണിയൂര്‍ ചെറുവത്തല മൊട്ടയിലെ നണിച്ചേരി വീട്ടില്‍ പ്രവീണ്‍ കുമാറിന്റെ ഭാര്യ രജനി(37)യെയാണ് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചത്. രജനിയുടെ മക്കളായ അഭിനവ്(4), അര്‍ച്ചിത(ഒന്നര) എന്നിവരെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2011 ആഗസ്ത് 22നാണ് കേസിനാസ്പദമായ സംഭവം. മയ്യില്‍ സ്വദേശി ആര്‍ പവിത്രന്റെ പരാതിയിലാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍ത്താവും മറ്റും മാനസികമായും ശരീരികമായും നിരന്തരം പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലുള്ള കേസ് ഇതേ കോടതിയുടെ പരിഗണനയിലുമാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. പി ബി ശശീന്ദ്രന്‍ ഹാജരായി.
Next Story

RELATED STORIES

Share it