മകന്റെ പ്രണയവിവാഹം; മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു

മറയൂര്‍: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. കാന്തല്ലൂര്‍ കീഴാന്തൂര്‍ ഗ്രാമത്തില്‍ മുരുകന്‍ (50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് ഉദുമല്‍പേട്ടയ്ക്ക് അടുത്തുള്ള എസ്‌വി പുരത്ത് പൊന്തക്കാട്ടിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരുകന്‍-മുത്തുലക്ഷ്മി ദമ്പതികളുടെ മകന്‍ പാണ്ടിരാജ് ഉദുമല്‍പേട്ടയില്‍ സ്വകാര്യ കോളജില്‍ പഠിച്ചിരുന്നു. ഇതേ കോളജില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി പാണ്ടിരാജ് പ്രണയത്തിലായി. ഈ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാ ല്‍, കോളജ് പഠനം കഴിഞ്ഞിട്ടും ഇരുവരും പ്രണയം തുടരുകയും കഴിഞ്ഞ ശനിയാഴ്ച വിവാഹിതരാവുകയുമായിരുന്നു. തമിഴ്‌നാട് മഠത്തുകുളം സ്വദേശിയായ യുവതിയെയാണ് പാണ്ടിരാജ് വിവാഹം കഴിച്ചത്. മകന്റെ വിവാഹം കഴിഞ്ഞതായി അറിഞ്ഞ മാതാപിതാക്കള്‍ ഞായറാഴ്ച വൈകീട്ട് രണ്ടുമണിയോടെ കീഴാന്തൂരില്‍ നിന്ന് ഉദുമല്‍പേട്ടയിലെത്തി ബിരുദവിദ്യാര്‍ഥിനിയായ മക ള്‍ ഭാനുപ്രിയയെ ഹോസ്റ്റലി ല്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അന്നു രാത്രി ബന്ധുക്കളോട് തങ്ങള്‍ മൂന്നുപേരും ആത്മഹത്യ ചെയ്യുമെന്ന് മുരുകന്‍ വിളിച്ച് അറിയിച്ചിരുന്നതായി പോലിസ് പറയുന്നു. രണ്ടുദിവസമായി നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ 11ഓടെ ഉദുമല്‍പേട്ട എസ്‌വി പുരത്തിലെ റെയില്‍വേ ട്രാക്കിനു സമീപം പൊന്തക്കാട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉദുമല്‍പേട്ട പോലിസിന്റെ സഹായത്തോടെ മറയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി അജയ്കുമാറിന്റെ നേതൃത്വത്തി ല്‍ പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉദുമല്‍പേട്ടയിലെ വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it