palakkad local

ഭര്‍തൃമതിയെ തട്ടിക്കൊണ്ടു പോയി തീവച്ചു കൊന്ന കേസ്; യുവ ഡോക്ടര്‍ക്ക് ജീവപര്യന്തം

പാലക്കാട്: പട്ടാമ്പി പെരുമുടിയൂര്‍ മൈലാട്ടു വടക്കേതില്‍ മുരളീധരന്റെ ഭാര്യ സിന്ധു(32)വിനെ തീവച്ചു കൊലപ്പെടുത്തി യ കേസില്‍ യുവ ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധിച്ചു.
ഇതില്‍ അഞ്ചുലക്ഷം രൂപ യുവതിയുടെ മകള്‍ക്ക് നല്‍കാനും രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സുരേഷ്‌കുമാര്‍ പോള്‍ വിധി പ്രസ്താവിച്ചു. 2009 ജനുവരി 21നായിരുന്നു സംഭവം. മേഴത്തൂര്‍ സ്വകാര്യ ആയുര്‍വേദാശുപത്രിയിലെ ഡോക്ടറും പട്ടാമ്പി കാറല്‍മണ്ണ, തിരുമുല്ലപ്പള്ളിക്കാവ് അമ്പാടിയില്‍ ഉണ്ണികൃഷ്ണന്റെ മകനുമായ ഡോ പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്.
മേഴത്തൂര്‍ സ്വകാര്യ ആയുര്‍വേദാശുപത്രിയിലെ നഴ്‌സും വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായ യുവതിയോട് നിരവധി തവണ അതേ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടര്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി അതിന് തയ്യാറാകാഞ്ഞതിലുള്ള പക നിമിത്തം അവരെ തീവെച്ചു കൊന്നുവെന്നാണ് കേസ്.
ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതിത് മറ്റൊരു അഞ്ചുവര്‍ഷം തടവും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നും വിധിയില്‍ പറയുന്നു. ചെര്‍പ്പുളശ്ശേരി സിഐക്കായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനു വേണ്ടി എ പി പി ജാന്‍സി തോമസ് ഹാജരായി.
Next Story

RELATED STORIES

Share it