ബിരുദ വിവാദം: മോദി ജനങ്ങളെ വഞ്ചിച്ചു: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹി സര്‍വകലാശാല ബിഎ ബിരുദം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തനിക്ക് ബിരുദമുണ്ടെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി, മോദി ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നരേന്ദ്ര ദാമോദര്‍ ദാസ് മോദിക്ക് ബിരുദം നല്‍കിയതായി സര്‍വകലാശാലയില്‍ രേഖയില്ല. എന്നാല്‍ നരേന്ദ്രകുമാര്‍ മഹാവീര്‍ പ്രസാദ് മോദി എന്നയാള്‍ 1975ല്‍ പ്രവേശനം നേടിയിട്ടുണ്ട്. പ്രധാനമന്ത്രിയാകാന്‍ ബിരുദം ആവശ്യമില്ല. പ്രധാനമന്ത്രി പത്താംക്ലാസോ പന്ത്രണ്ടാംക്ലാസോ പാസ്സായോ എന്നതല്ല അദ്ദേഹം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജനങ്ങളെ വഞ്ചിച്ചുവെന്നതാണ് പ്രശ്‌നം അദ്ദേഹം പറഞ്ഞു. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹി സര്‍വകലാശാല വിഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെന്നും മോദി ബിരുദമെടുത്തതായി കണ്ടെത്താനായിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതെ സമയം താന്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ചേര്‍ന്നത് 1975ലാണെന്ന് അല്‍വാര്‍ സ്വദേശിയായ നരേന്ദ്ര കുമാര്‍ മഹാവീര്‍ പ്രസാദ് മോദി പറഞ്ഞു.
പ്രധാനമന്ത്രിയെ പോലീസ് ഡല്‍ഹി സര്‍വകലാശാലയില്‍ കൊണ്ടുപോയി ഏത് ഹാളിലാണ് പരീക്ഷയെഴുതിയതെന്ന് കാണിച്ചു തരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ആഷിശ് കേതന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it