thiruvananthapuram local

ബിജെപി-സിപിഎം സംഘര്‍ഷം; അഞ്ചു പേര്‍ ആശുപത്രിയില്‍

പാറശാല: വ്ഌത്തങ്കര, ചെങ്കലില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം ചെങ്കല്‍ ജങ്ഷനില്‍ നടന്ന സംഘട്ടനത്തിലാണ് ഇരു ഭാഗങ്ങളില്‍പ്പെട്ട അഞ്ചു പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ചെങ്കല്‍ ജങ്ഷനില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ നടത്തുന്ന ബിജെപി പ്രവര്‍ത്തകരായ അച്ഛനും മകനുമായ ചെങ്കല്‍ വിഷ്ണുഭവനില്‍ ജീഷ്ണു (27), പിതാവ് മോഹനന്‍ (58), ചെങ്കല്‍ കൃഷ്ണഗിരിയില്‍ ഗോപീകൃഷ്ണന്‍ (34), സിപിഎം പ്രവര്‍ത്തകരായ ബിനോയ് (26), ബിബിന്‍ (24) എന്നിവരെയാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെങ്കല്‍ പ്രദേശത്ത് സിപിഎം ബിജെപിക്കാര്‍ പരസ്പരം കൊടിമരങ്ങളും ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിച്ചതിന്റെ പേരില്‍ നേരിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ കഴിഞ്ഞ ദിവസം സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കല്‍ ജങ്ഷനിലെ ജീഷ്ണുവിന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറുകയും ഇരുവരുമായുള്ള വാഗ്വാദം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരില്‍ നിന്നും വേട്ടേറ്റ ജീഷ്ണുവിനെ സമീപത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പിതാവ് രക്ഷിക്കാനെത്തവേ പിതാവായ മോഹനനും തലക്കു പരിക്കെല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണക്കും സിപിഎം പ്രവര്‍കരായ ബിബിന്‍, ബിനോയ് തുടങ്ങിയവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ജിഷ്ണുവിനെയും പിതാവ് മോഹനനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കുടുതല്‍ പോലിസ് സേനയെ നിയോഗിച്ചു.
Next Story

RELATED STORIES

Share it