ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിനു വേണ്ടി ഇരുട്ടില്‍ തപ്പേണ്ടതില്ല: പന്ന്യന്‍ രവീന്ദ്രന്
BY kasim kzm20 April 2018 4:31 AM GMT
kasim kzm20 April 2018 4:31 AM GMT
കയ്യൂര്‍: മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ബദലിന് വേണ്ടി ഇരുട്ടില്‍ തപ്പേണ്ടതില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സിപിഐ 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലേക്കുള്ള പതാക കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇന്ന് ഭയത്തോടുകൂടി അല്ലാതെ ആര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കശ്മീരില്‍ എട്ടുവയസ്സുകാരിയായ ബാലികയെ ക്ഷേത്രത്തിന് അകത്ത് വച്ച് അറുപത്തിയെട്ടുകാരനായ പൂജാരിയും പോലിസുകാരും ഉള്‍പ്പെടെ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഈ പൈശാചിക സംഭവത്തില്‍ ഇന്ത്യ മുഴുവന്‍ നടുങ്ങിയിട്ടും നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്ന് പന്ന്യന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, പി എ നായര്‍ സംസാരിച്ചു. ദേശീയ കൗണ്‍സിലംഗം സത്യന്‍മോകേരി, ടി കൃഷ്ണന്, ബങ്കളം കുഞ്ഞികൃഷ്ണന്, ജാഥാഗംങ്ങളായ കെ പി രാജേന്ദ്രന്, വി ചാമുണ്ണി, അഡ്വ. പി വസന്തം, മഹേഷ് കക്കത്ത്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ സംബന്ധിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, പി എ നായര്‍ സംസാരിച്ചു. ദേശീയ കൗണ്‍സിലംഗം സത്യന്‍മോകേരി, ടി കൃഷ്ണന്, ബങ്കളം കുഞ്ഞികൃഷ്ണന്, ജാഥാഗംങ്ങളായ കെ പി രാജേന്ദ്രന്, വി ചാമുണ്ണി, അഡ്വ. പി വസന്തം, മഹേഷ് കക്കത്ത്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT