ബാബരി മസ്ജിദ്: നരസിംഹ റാവുവിന്റെ നിലപാടുകളെ താന്‍ വിമര്‍ശിച്ചിരുന്നുവെന്ന് തരുണ്‍ ഗൊഗോയ്
BY sdq Kappan14 May 2016 10:03 AM GMT
X
sdq Kappan14 May 2016 10:03 AM GMT
[related] 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് അത് കൈകാര്യം ചെയ്ത അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ നടപടിയെ വിമര്‍ശിച്ച് താന്‍ അദ്ദേഹത്തിന് കത്തെഴുതിയിരുന്നുവെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. എന്നാല്‍, തന്റെ കത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ബാബരി വിഷയം കൈകാര്യം ചെയ്യുന്നതില്‍ റാവു പരാജയപ്പെട്ടു. ബാബരി തകര്‍ച്ച ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്ന് താന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് റാവു മന്ത്രിസഭയില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് പറഞ്ഞു. തരുണ്‍ ഗൊഗോയ് എഴുതിയ ടേണ്‍അറൗണ്ട്: ലീഡിങ് അസം ഫ്രം ദ ഫ്രണ്ട് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച സംഭവിക്കാന്‍ പാടില്ലെന്ന് താന്‍ റാവുവിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം എഴുതുന്നുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT