ഫ്രാന്‍സില്‍ പള്ളിക്കു സുരക്ഷയൊരുക്കിയ സൈനികര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി

പാരിസ്: ദക്ഷിണ ഫ്രാന്‍സിലെ വലന്‍സില്‍ മസ്ജിദിനു സുരക്ഷയൊരുക്കിയ സൈനികര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ സൈനികനും കാല്‍ നടയാത്രക്കാരനായ വൃദ്ധനും പരിക്കേറ്റു.
കാര്‍ ഡ്രൈവറെ ലക്ഷ്യമാക്കി സൈന്യം നടത്തിയ വെടിവയ്പിലാണ് വൃദ്ധന് പരിക്കേറ്റതെന്നു വലന്‍സ് മേയര്‍ നിക്കോളാസ് ദാരാഗണ്‍ അറിയിച്ചു. മസ്ജിദിനു മുമ്പില്‍ നാലു സൈനികരാണ് നിലയുറപ്പിച്ചിരുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ സൈനികര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. കാര്‍ പിന്നോട്ടെടുത്ത് വീണ്ടും ആക്രമണത്തിനു ശ്രമിച്ച ഡ്രൈവര്‍ക്ക് സൈന്യത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റു.
എന്നാല്‍, പരിക്ക് ഗുരുതരമല്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പ്രാര്‍ഥനയ്ക്കായി നിരവധി വിശ്വാസികള്‍ ആ സമയം പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്നു.
Next Story

RELATED STORIES

Share it