പ്രവചനങ്ങള്‍ക്കു വിരാമമിട്ട് ഫലപ്രഖ്യാപനം ഇന്ന്
BY Sumeera SMR19 May 2016 4:31 AM GMT
Sumeera SMR19 May 2016 4:31 AM GMT
പത്തനംതിട്ട: പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് പതിനാലാം കേരള നിയമസഭയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത് ആരൊക്കെ ഇന്ന് അറിയാം. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി ഇന്നു രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്കു മുമ്പായി അഞ്ചുമണ്ഡലങ്ങളിലെയും ഫലം അറിയാനാവും.
തിരുവല്ല മാര്‍ത്തോമാ കോളജ്, റാന്നി സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോന്നി എലിയറയ്ക്കല്‍ അമൃതാ വിഎച്ച്എസ്എസ്, അടൂര്‍ ബിഎഡ് സെന്റര്‍ എന്നിവയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ആദ്യഫല സൂചനകള്‍ 8.30 ഓടെ പുറത്തുവരും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 500 പോസ്റ്റല്‍ ബാലറ്റിന് ഒരു ടേബിള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ ഉള്‍പ്പെടെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 16 ടേബിള്‍ ഉണ്ടാവും.
ഒരു ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റ് എന്നിവരെ നിയോഗിക്കും.
തപാല്‍ വോട്ട് എണ്ണി തുടങ്ങിയ ശേഷമേ വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണുകയുള്ളു. വോട്ടെണ്ണലിന് കുറ്റമറ്റ മൂന്നു തലത്തിലുള്ള ടാബുലേഷന്‍ സംവിധാനമാണ് അവലംബിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് അഞ്ചു നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയ നടക്കുക.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് സംശയങ്ങള്‍ അപ്പോള്‍ തന്നെ ദൂരീകരിച്ചാവും വോട്ടെണ്ണല്‍ നടത്തുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരുവല്ല മാര്‍ത്തോമാ കോളജ്, റാന്നി സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോന്നി എലിയറയ്ക്കല്‍ അമൃതാ വിഎച്ച്എസ്എസ്, അടൂര്‍ ബിഎഡ് സെന്റര്‍ എന്നിവയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ആദ്യഫല സൂചനകള്‍ 8.30 ഓടെ പുറത്തുവരും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 500 പോസ്റ്റല്‍ ബാലറ്റിന് ഒരു ടേബിള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ ഉള്‍പ്പെടെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 16 ടേബിള്‍ ഉണ്ടാവും.
ഒരു ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റ് എന്നിവരെ നിയോഗിക്കും.
തപാല്‍ വോട്ട് എണ്ണി തുടങ്ങിയ ശേഷമേ വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണുകയുള്ളു. വോട്ടെണ്ണലിന് കുറ്റമറ്റ മൂന്നു തലത്തിലുള്ള ടാബുലേഷന്‍ സംവിധാനമാണ് അവലംബിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് അഞ്ചു നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയ നടക്കുക.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് സംശയങ്ങള്‍ അപ്പോള്‍ തന്നെ ദൂരീകരിച്ചാവും വോട്ടെണ്ണല്‍ നടത്തുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT