Flash News

പ്രളയംകേരളത്തിനുള്ള തായ്‌ലന്‍ഡ് സഹായം മൂന്നാം തവണയും മോദി തിരസ്‌കരിച്ചു

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച കേരളത്തിനുള്ള തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ സഹായം മൂന്നാം തവണയും മോദി സര്‍ക്കാര്‍ തിരസ്‌കരിച്ചു. തായ് അംബാസഡറാണ്് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്.“ഞാന്‍ കീഴടങ്ങിയിരിക്കുന്നു എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമാണ് തായ്‌ലന്‍ഡ് അംബാസഡറുടെ ട്വീറ്റ്.
സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന സഹായം രാഷ്ട്രീയപരമായി തിരസ്‌കരിച്ചുവെന്ന് നേരത്തേ ഇന്ത്യ അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനുള്ള തടസ്സം അറിയിച്ചതോടെയാണ് ഇന്ത്യയിലുള്ള തായ് കമ്പനി വഴി സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതും മോദി സര്‍ക്കാര്‍ തിരസ്‌കരിക്കുകയായിരുന്നു.
കേരളത്തിലെ പ്രളയക്കെടുതിക്കുള്ള വിദേശ സഹായങ്ങള്‍ തടയുന്ന നയം വിവാദമാകുന്നതിനിടെയാണ് തായ്‌ലന്‍ഡ് അംബാസഡറുടെ വെളിപ്പെടുത്തല്‍.പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച കേരളത്തെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ വിവിധ സംസ്ഥാനങ്ങളും ലോക രാഷ്ട്രങ്ങളും സഹായഹസ്തവുമായി രംഗത്തുവന്നിരുന്നു. യുഎഇ 700 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു.
കൂടാതെ യുഎന്നും റെഡ്‌ക്രോസ്, ജാപ്പനീസ് ഏജന്‍സികള്‍ തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കേരളത്തിന് അന്താരാഷ്ട്ര സഹായം ആവശ്യമില്ലെല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും സബ്‌സിഡി നിഷേധിച്ചും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചും കേരളത്തോടുള്ള പ്രതികാര നടപടികള്‍ തുടരുകയാണ് മോദി സര്‍ക്കാര്‍.
Next Story

RELATED STORIES

Share it