പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ഗ്രൂപ്പുകളുടെ പിടിവലി
BY Sumeera SMR22 May 2016 3:41 AM GMT
X
Sumeera SMR22 May 2016 3:41 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസ്സില്‍ വീണ്ടും പോര്‍മുഖം തുറന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
നാളെ കെപിസിസി നേതൃയോഗവും മറ്റന്നാള്‍ യുഡിഎഫ് യോഗവും ചേരും. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഘടകകക്ഷികള്‍ക്കും ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്കു വരുന്നതിനോടാണു താല്പര്യം.
കോണ്‍ഗ്രസ്സില്‍ മുമ്പ് നേതൃമാറ്റമെന്ന ആവശ്യമുയര്ന്നപ്പോഴെല്ലാം കേരളാ കോണ്‍ഗ്രസ്-എമ്മും മുസ്ലിംലീഗും ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചിരുന്നു. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. വിജയിച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മിക്കവരും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതും ഐ ഗ്രൂപ്പിന് ആശ്വാസമായി.
അതേസമയം, ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ ഐ ഗ്രൂപ്പുകാരന്‍കൂടിയായ കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞാലുടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും പ്രസിഡന്റ് വി എം സുധീരന് അറിയിച്ചു. അതിനിടെ, സുധീരനെതിരേയും എ, ഐ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയം, മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് എടുത്ത നിലപാടുകളാണ് കനത്ത തോല്‍വിക്കു കാരണമെന്നാണ് ഇവരുടെ പരാതി.
നേതൃസ്ഥാനത്തുനിന്ന് സുധീരനെ നീക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നാളെ കെപിസിസി നേതൃയോഗവും മറ്റന്നാള്‍ യുഡിഎഫ് യോഗവും ചേരും. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഘടകകക്ഷികള്‍ക്കും ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്കു വരുന്നതിനോടാണു താല്പര്യം.
കോണ്‍ഗ്രസ്സില്‍ മുമ്പ് നേതൃമാറ്റമെന്ന ആവശ്യമുയര്ന്നപ്പോഴെല്ലാം കേരളാ കോണ്‍ഗ്രസ്-എമ്മും മുസ്ലിംലീഗും ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചിരുന്നു. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. വിജയിച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മിക്കവരും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതും ഐ ഗ്രൂപ്പിന് ആശ്വാസമായി.
അതേസമയം, ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ ഐ ഗ്രൂപ്പുകാരന്‍കൂടിയായ കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞാലുടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും പ്രസിഡന്റ് വി എം സുധീരന് അറിയിച്ചു. അതിനിടെ, സുധീരനെതിരേയും എ, ഐ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയം, മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് എടുത്ത നിലപാടുകളാണ് കനത്ത തോല്‍വിക്കു കാരണമെന്നാണ് ഇവരുടെ പരാതി.
നേതൃസ്ഥാനത്തുനിന്ന് സുധീരനെ നീക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
രഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMT