Kottayam Local

പേരക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മുത്തശ്ശി കിണറ്റില്‍ച്ചാടി



കോട്ടയം: പേരക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കിണറ്റിലേക്കു ചാടി മുത്തശ്ശി. മാന്നാനം മുകളേപ്പറമ്പില്‍ അനീഷിന്റെ മകന്‍ ഒന്നര വയസ്സുകാരന്‍ ജെയ്തനാണു മുത്തശ്ശി ത്രേസ്യാമ്മ (52) രക്ഷകയായത്. ഇരുപതടി ആഴമുള്ള കിണറ്റിലാണു ജയ്തന്‍ വീണത്. പിന്നാലെ ത്രേ്യസ്യാമ്മ ചാടി ജെയ്തനെ രക്ഷിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറിനാണു സംഭവം. ചുറ്റുമതിലുള്ള കിണറ്റിനു സമീപത്തായി കൂട്ടിയിട്ട മണലിലൂടെ നടന്നുകയറിയ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ബഹളം വച്ച് ഓടിയെത്തിയ ത്രേസ്യാമ്മ പിന്നാലെ കിണറ്റിലേക്കു ചാടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നു കുട്ടയും കയറുമിട്ട് ഇരുവരെയും കരയ്‌ക്കെത്തിച്ചു. സംഭവമറിഞ്ഞ് കോട്ടയത്തു നിന്ന് അഗ്‌നിശമനസേന എത്തിയപ്പോഴേക്കും ഇരുവരെയും പുറത്തെടുത്തിരുന്നു. ജെയ്തനെ കുട്ടികളുടെ ആശുപത്രിയിലും ത്രേസ്യാമ്മയെ അഗ്‌നിശമനസേനയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it