പാകിസ്താനെ വേട്ടയാടി ഭൂകമ്പങ്ങള്‍
BY Sumeera SMR27 Oct 2015 3:28 AM GMT
Sumeera SMR27 Oct 2015 3:28 AM GMT
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പാകിസ്താന് എക്കാലത്തും ഭൂകമ്പത്തിന്റെ ഇരയായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖല നിരവധി തവണയാണു ഭൂകമ്പങ്ങളില്‍ വിറങ്ങലിച്ചുനിന്നത്.
ഒന്നരലക്ഷം പേരുടെ ജീവനപഹരിച്ച 1893-94 കാലഘട്ടത്തില്‍ ഷഹ്ബന്തര്, സിന്ധ് പ്രവിശ്യകളിലുണ്ടായ ഭൂകമ്പമാണ് പാകിസ്താനിലുണ്ടായ ഏറ്റവും ശക്തിയേറിയതും നാശംവിതച്ചതുമായ ഭൂകമ്പം. തുടര്‍ന്നു ഭൂകമ്പങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായത്. ഷഹ്ബന്തര്, സിന്ധ്, ബലൂചിസ്താന്‍, പെഷാവര്‍ ജലാവന്, ഹുന്‍സ, ഹസാര, കശ്മീര്‍ അതിര്‍ത്തി, ക്വറ്റ, ഖൈബര്‍ പക്തുവ, പഞ്ചാബ് എന്നിവിടങ്ങളാണ് പ്രധാന ഭൂകമ്പബാധിത പ്രദേശങ്ങള്‍. 1935ല്‍ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 60,000ഓളം പേര് കൊല്ലപ്പെട്ടപ്പോള്‍ 1945ല്‍ മക്രാന്‍ തീരത്തുണ്ടായ ഭൂകമ്പം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സുനാമിക്കു കാരണമാവുകയും 4000ഓളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു. 1974ല്‍ ഹുന്‍സ, ഹസാര, സ്വാത് ജില്ലകളിലുണ്ടായ ഭൂകമ്പത്തില്‍ 5300 പേരാണു മരിച്ചത്.
ഭൂകമ്പത്തെത്തുടര്‍ന്ന് 17,000ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2005ല്‍ കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിലുണ്ടായ ഭൂമികുലുക്കമാണ് അടുത്തിടെ പാകിസ്താന് നേരിട്ട ഏറ്റവും ശക്തിയേറിയ ഭൂമികുലുക്കം. 73,000 പേരാണ് അന്നു മരിച്ചത്. 40 ലക്ഷത്തോളം പേര്‍ക്കു വീടു നഷ്ടപ്പെടുകയും ചെയ്തു.
നിരവധി തവണ ഭൂകമ്പത്തിനു വിധേയമായ ബലൂചിസ്താന്‍ പ്രവിശ്യയില്‍ 2013 സപ്തംബറിലുണ്ടായ ഭൂകമ്പത്തില്‍ 800 പേര് മരിച്ചിരുന്നു. ഇതേ വര്‍ഷം തന്നെ ചെറുതും വലുതുമായ അഞ്ചോളം ചലനങ്ങളുമുണ്ടായി.
ഒന്നരലക്ഷം പേരുടെ ജീവനപഹരിച്ച 1893-94 കാലഘട്ടത്തില്‍ ഷഹ്ബന്തര്, സിന്ധ് പ്രവിശ്യകളിലുണ്ടായ ഭൂകമ്പമാണ് പാകിസ്താനിലുണ്ടായ ഏറ്റവും ശക്തിയേറിയതും നാശംവിതച്ചതുമായ ഭൂകമ്പം. തുടര്‍ന്നു ഭൂകമ്പങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായത്. ഷഹ്ബന്തര്, സിന്ധ്, ബലൂചിസ്താന്‍, പെഷാവര്‍ ജലാവന്, ഹുന്‍സ, ഹസാര, കശ്മീര്‍ അതിര്‍ത്തി, ക്വറ്റ, ഖൈബര്‍ പക്തുവ, പഞ്ചാബ് എന്നിവിടങ്ങളാണ് പ്രധാന ഭൂകമ്പബാധിത പ്രദേശങ്ങള്‍. 1935ല്‍ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 60,000ഓളം പേര് കൊല്ലപ്പെട്ടപ്പോള്‍ 1945ല്‍ മക്രാന്‍ തീരത്തുണ്ടായ ഭൂകമ്പം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സുനാമിക്കു കാരണമാവുകയും 4000ഓളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു. 1974ല്‍ ഹുന്‍സ, ഹസാര, സ്വാത് ജില്ലകളിലുണ്ടായ ഭൂകമ്പത്തില്‍ 5300 പേരാണു മരിച്ചത്.
ഭൂകമ്പത്തെത്തുടര്‍ന്ന് 17,000ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2005ല്‍ കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിലുണ്ടായ ഭൂമികുലുക്കമാണ് അടുത്തിടെ പാകിസ്താന് നേരിട്ട ഏറ്റവും ശക്തിയേറിയ ഭൂമികുലുക്കം. 73,000 പേരാണ് അന്നു മരിച്ചത്. 40 ലക്ഷത്തോളം പേര്‍ക്കു വീടു നഷ്ടപ്പെടുകയും ചെയ്തു.
നിരവധി തവണ ഭൂകമ്പത്തിനു വിധേയമായ ബലൂചിസ്താന്‍ പ്രവിശ്യയില്‍ 2013 സപ്തംബറിലുണ്ടായ ഭൂകമ്പത്തില്‍ 800 പേര് മരിച്ചിരുന്നു. ഇതേ വര്‍ഷം തന്നെ ചെറുതും വലുതുമായ അഞ്ചോളം ചലനങ്ങളുമുണ്ടായി.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT