പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചവര്‍ പിടിയില്‍
BY Sumeera SMR4 Jun 2016 6:03 AM GMT
Sumeera SMR4 Jun 2016 6:03 AM GMT
കൊല്ലം: പതിനാലുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര് പിടിയില്‍.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി തക്കല, നാഗര്‍കോവില്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പാറശ്ശാല മുള്ളുവിളയില്‍ ഷഹാസ് മന്‍സിലില്‍ നഹാസ് (21), കൂട്ടാളിയായ കന്യാകുമാരി ജില്ലയില്‍ തിരുവാംകോട് അണ്ണാനഗര്‍ സ്വദേശി ബെന്സാത്തും (20) എന്നിവരാണ് പിടിയിലായത്.
പ്രലോഭിപ്പിക്കുകയും അമ്മയെ ഭീഷണിപ്പെടുത്തിയുമാണ് പ്രതികള്‍ കുട്ടിയെ കടത്തിയത്. വഴിമധ്യേ കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും തക്കല, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ ആഭരണം വിറ്റ പണവും പ്രതികള്‍ ചെലവാക്കി. പ്രതികള്‍ ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലിസിന്റെ പിടിയിലാവുന്നത്.
എസിപി കെ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് സിഐ ജി ബിനു, എസ്ഐ എന്‍ ഗിരീഷ്, അഡീഷനല്‍ എസ്ഐ സുധാകരന്, എഎസ്ഐമാരായ നജീബ്, സന്തോഷ്, സലീം, സിപിഒമാരായ കൃഷ്ണകുമാര്‍, അന്‍സര്‍, വനിതാ സിപിഒ സുധാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും വെസ്റ്റ് സിഐ അറിയിച്ചു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി തക്കല, നാഗര്‍കോവില്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പാറശ്ശാല മുള്ളുവിളയില്‍ ഷഹാസ് മന്‍സിലില്‍ നഹാസ് (21), കൂട്ടാളിയായ കന്യാകുമാരി ജില്ലയില്‍ തിരുവാംകോട് അണ്ണാനഗര്‍ സ്വദേശി ബെന്സാത്തും (20) എന്നിവരാണ് പിടിയിലായത്.
പ്രലോഭിപ്പിക്കുകയും അമ്മയെ ഭീഷണിപ്പെടുത്തിയുമാണ് പ്രതികള്‍ കുട്ടിയെ കടത്തിയത്. വഴിമധ്യേ കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും തക്കല, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ ആഭരണം വിറ്റ പണവും പ്രതികള്‍ ചെലവാക്കി. പ്രതികള്‍ ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലിസിന്റെ പിടിയിലാവുന്നത്.
എസിപി കെ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് സിഐ ജി ബിനു, എസ്ഐ എന്‍ ഗിരീഷ്, അഡീഷനല്‍ എസ്ഐ സുധാകരന്, എഎസ്ഐമാരായ നജീബ്, സന്തോഷ്, സലീം, സിപിഒമാരായ കൃഷ്ണകുമാര്‍, അന്‍സര്‍, വനിതാ സിപിഒ സുധാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും വെസ്റ്റ് സിഐ അറിയിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT