Breaking News

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്
X
മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് പിഎന്‍ബി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ പിഎന്‍ബിയുടെ ഓഹരിയില്‍ വന്‍ ഇടിവാണ് അനുഭവപ്പെട്ടത്.

അതേസമയം ക്രമക്കേടിനു പിന്നിലുള്ള ആളുകളെ കുറിച്ച് പിഎന്‍ബി സൂചന നല്‍കിയിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച് നിയമ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇടപാടിന്റെ പേരില്‍ എന്തെങ്കിലും ബാധ്യത ബാങ്കിനു നേരിടേണ്ടിവരുമോ എന്ന് പരിശോധിക്കുമെന്നും പിഎന്‍ബി അറിയിച്ചു.


ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം നല്‍കുന്ന പ്രാഥമിക റിപ്പോര്‍ട്ട്.

ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Next Story

RELATED STORIES

Share it