നേപ്പാളില്‍ ബസ് മറിഞ്ഞ് 23 മരണം

കാഠ്മണ്ഡു: നേപ്പാളിലെ ഖൊതാങ് ജില്ലയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 23 പേര്‍ മരിച്ചു. നേപ്പാള്‍ തലസ്ഥാനം കാഠ്മണ്ഡുവില്‍ നിന്നു വരുകയായിരുന്ന ബസ് ഇന്നലെ രാവിലെ ഖൊതാങിലെ ബര്‍ഖേതാറില്‍ വച്ച് റോഡില്‍നിന്ന് 300 മീറ്റര്‍ താഴ്ചയിലേക്കു വീഴുകയായിരുന്നു. ബസ് തകര്‍ന്ന് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.
സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ബസ്സിനടുത്തെത്താനായത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടര്‍ന്നു വരുകയാണ്. ബസ്സില്‍ താങ്ങാനാവുന്നതിലധികം യാത്രക്കാരുണ്ടായിരുന്നതായി പ്രദേശവാസികള്‍ അറിയിച്ചു. 30 പേരെ ജീവനോടെ പുറത്തെടുത്ത് രക്ഷപ്പെടുത്തി.
70ഓളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായി ഹിമാലയന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it