നിര്‍ഭയ കേസ് : നിര്‍ണായകമായത് സുഹൃത്തിന്റെ മൊഴി
BY fousiya sidheek6 May 2017 3:19 AM GMT
fousiya sidheek6 May 2017 3:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ ക്രൂരവും പൈശാചികവുമായ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്കു പരമാവധി ശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായത് പെണ് കുട്ടിയുടെ കൂടെ—യുണ്ടായിരുന്ന ആണ്‍സുഹൃത്തിന്റെ മൊഴികള്‍. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അര്‍ധരാത്രി ആണ് സുഹൃത്തിന്റെ കൂടെ വരുന്നതിനിടെയാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായത്. ജീവനക്കാരല്ലാതെ വേറെ ആരും ഇല്ലാതിരുന്ന ബസ്സില്‍ വച്ചാണ് കുറ്റകൃത്യം നടന്നത്. ബസ്സില്‍ വച്ച് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണു പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൃത്യത്തിനു ശേഷം ഇരുവരെയും ബസ്സില്‍ നിന്നു നടുറോഡിലേക്കു തള്ളിയിട്ടു. സംഭവത്തെത്തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്കു പ്രക്ഷോഭകര്‍ ഇരച്ചുകയറുന്നതുവരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് വരെ ഡല്‍ഹി സാക്ഷിയായി.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT