Flash News

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക:വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക:വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്
X
തിരുവനന്തപുരം: സുപ്രീം കോടതി വിധിയിലൂടെ സ്വതന്ത്രയായ ഹാദിയയുടെ വെളിപ്പെടുത്തല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണെന്നും  ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ.കെ റൈഹാനത്ത് ആവശ്യപ്പെട്ടു.



മാസങ്ങള്‍ക്ക് മുമ്പ് മീഡിയകള്‍ പുറത്ത് കൊണ്ട് വന്ന വാര്‍ത്തകളെ സ്ഥിതീകരിക്കുന്ന ഹാദിയയുടെ വെളിപ്പെടുത്തലില്‍ ക്രൂരതകള്‍ക്ക് ഇരയാക്കുന്നതിലധികവും സ്ത്രീകള്‍ തന്നെയാണ്. മതേതര സങ്കല്‍പങ്ങള്‍ക്കും, വ്യക്തി സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന ഇത്തരം സ്ഥാപനങ്ങളെ കുറിച്ചും ശക്തികളെ കുറിച്ചും അന്വേഷണങ്ങളും നടപടികളും ത്വരിതപ്പെടുത്തുവാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തയ്യാറാകണം. താന്‍ വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്റെ വിശ്വാസത്തില്‍ നിന്ന് തന്നെ വ്യതിചലിപ്പിക്കുവാനായി ധാരാളം പേര്‍ നിരന്തരം സമീപിച്ചുവെന്നും പോലീസും അധികാരികളും അതിന് കൂട്ട് നിന്നു എന്നുള്ള ഹാദിയയുടെ വെളിപ്പെടുത്തലുകള്‍  അശുഭകരമായ സൂചനകളാണ് നല്‍കുന്നത്. തൃപ്പൂണിത്തറയിലുള്ളത് മതപ്രചരണ കേന്ദ്രമല്ല, നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രമാണെന്നും ഹാദിയയുടെ വെളിപ്പെടുത്തലുകള്‍ വ്യക്ത്മാക്കുന്നു. കൗണ്‍സലിങ് എന്ന വ്യാജേന ക്രൂരമായ പീഡനങ്ങളാണ് സംഘ് പരിവാരങ്ങളുടെ കാര്‍മ്മികത്വത്തില്‍ ഇവിടങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ആശീര്‍വാദത്തോടെയാണ് ഇവ മുന്നോട്ട് പോകുന്നതെന്നും വ്യക്തമായ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുവാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപെട്ടു.
Next Story

RELATED STORIES

Share it