നാളികേര വിപണിക്ക് 91.65 കോടി; 58 പദ്ധതികള്‍ക്ക് അനുമതി നല്‍കി

കൊച്ചി: കേരോല്‍പ്പന്നങ്ങളുടെ നിര്‍മാണവും സംസ്‌കരണവും ഗവേഷണവും വിപണനവും പ്രോല്‍സാഹിപ്പിക്കുന്നതിന് നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 91.65 കോടി രുപയുടെ 58 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇവയ്ക്കായി 13.09 കോടി രൂപയുടെ സബ്‌സിഡിയും അനുവദിച്ചു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ജോസ് ഐഎഎസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
നാളികേരള സംസ്‌കരണവും ഉല്‍പന്ന വൈവിധ്യവത്ക്കരണവും എന്ന ഉപഘടകത്തിന്റെ കീഴില്‍ പ്രതിദിനം 23000 ലിറ്റര്‍ നീര സംസ്‌കരിക്കാന്‍ ശേഷിയുള്ള മൂന്നു യൂനിറ്റുകള്‍ക്കും പ്രതിദിനം 5000 നാളികേരം സംസ്‌കരിച്ച് ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസൂണ്ടാക്കുന്ന യൂനിറ്റിനും പ്രതിദിനം 3,80,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള 13 ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റികള്‍ക്കും പ്രതിദിനം 1,24, 000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ആറ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍ക്കും പ്രതിദിനം 17 മെട്രിക് ടണ്‍ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന 3 യൂനിറ്റുകള്‍ക്കും 2,24,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള 23 കൊപ്രഡ്രയര്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 14 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് ബോള്‍ കൊപ്ര നിര്‍മാണ യൂനിറ്റുകള്‍ക്കും അനുമതി നല്‍കി.
Next Story

RELATED STORIES

Share it