palakkad local

നാട്ടുകാരുടെ സഹായം കാത്തുനില്‍ക്കാതെ അശ്വനി യാത്രയായി

സി കെ ശശി ചാത്തയില്‍

ആനക്കര: നാട്ടുകാരുടെ സഹായം കാത്തുനില്‍ക്കാതെ അശ്വനി യാത്രയായി. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ നഷ്ടപ്പെട്ട് എറണാകുളം അമൃത ആശുപത്രിയില്‍ കഴിയുകയായിരുന്ന പരുതൂര്‍ അരണാത്ത് പറമ്പില്‍ ഉണ്ണികൃഷ്ണന്‍-ബിന്ദു ദമ്പതികളുടെ മകള്‍ അശ്വനി(21)യാണ് ദുരിതത്തില്‍ നിന്നു യാത്രയായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അശ്വനിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപ ചെലവ് വരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അമ്മ കരള്‍ നല്‍കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. ഇതിനു വേണ്ടിയുള്ള പണസമാഹരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മരണം. മങ്കട ഗവ. കോളജിലെ ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്.
മുളകൊണ്ടുളള കുട്ട, മുറം എന്നിവയുണ്ടാക്കി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അശ്വനിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഈ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി അഭിന്‍ കൃഷ്ണ ജന്മനാല്‍ ശാരീരിക-മാനസിക വൈകല്യമുള്ളയാളാണ്. പരസഹായം പോലുമില്ലാതെ നടക്കാന്‍ പോലും കഴിയില്ല. കുടുംബത്തിന്റെ പരാധീത സംബന്ധിച്ച് തേജസ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it