നരോദപാട്യ കൂട്ടക്കൊലക്കേസ് : രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും
BY fousiya sidheek9 Jun 2017 2:25 AM GMT
fousiya sidheek9 Jun 2017 2:25 AM GMT
അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദപാട്യയില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ അപ്പീലില്‍ വാദംകേള്‍ക്കുന്ന രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കും. കൂട്ടക്കൊലയുടെ മൊത്തം ചിത്രം ലഭിക്കുന്നതിനുവേണ്ടിയാണിത്. മുന്‍ ബിജെപി മന്ത്രി മായാ കോഡ്നാനി അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. ജഡ്ജിമാരുടെ സന്ദര്‍ശനത്തിന്റെ തിയ്യതിയോ സമയമോ പുറത്തുവിട്ടിട്ടില്ല. സന്ദര്‍ശനം റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. മാധ്യമങ്ങളുടെ ഇടപെടല്‍ കോടതിനടപടികളിലെ ഇടപെടലായി കണക്കാക്കും. നരോദപാട്യയില്‍ ന്യൂനപക്ഷസമുദായക്കാരായ 96 പേരാണു കൊല്ലപ്പെട്ടത്. കേസിലെ കക്ഷികളുടെ അഭ്യര്‍ഥനയനുസരിച്ച് ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി, എ എസ് സുപേഹിയ എന്നിവരാണ് നരോദപാട്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കേസില്‍ പ്രത്യേക എസ്ഐടി കോടതി വിധിച്ച ശിക്ഷക്കെതിരേ കോഡ്നാനി അടക്കമുള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ കോഡ്നാനിയെയും മറ്റു 29 പ്രതികളെയും ജീവപര്യന്തം തടവിനാണു 2012 ആഗസ്ത് 30ന് പ്രത്യേക കോടതി ശിക്ഷിച്ചത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT