തോട്ട ദേഹത്ത് വച്ചുകെട്ടി സ്‌ഫോടനം നടത്തി യുവാവ് ജീവനൊടുക്കി

ഇരിട്ടി: തോട്ട ശരീരത്തില്‍ വച്ചുകെട്ടി സ്‌ഫോടനം നടത്തി യുവാവ് ജീവനൊടുക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിന് സമീപം പടിഞ്ഞാറെ പീടികയില്‍ റോണിസ് (36) ആണു മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നോടെയാണു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോണിസിന്റെ ശരീരഭാഗങ്ങള്‍ നിരവധി കഷണങ്ങളായി ചിന്നിച്ചിതറുകയും ചെയ്തു. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ക്വാറിയില്‍ കരിങ്കല്‍ പൊട്ടിക്കുന്ന തൊഴിലാളിയാണ് റോണിസ്. മദ്യലഹരിയിലാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഭാര്യയെയും രണ്ടു മക്കളെയും രാവിലെ തന്നെ ക്രിസ്മസ് കേക്കുമായി സഹോദരിയുടെ വീട്ടിലേക്കയച്ചിരുന്നു. മാതാപിതാക്കളെ സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പറഞ്ഞുവിട്ടശേഷം വരാന്തയോടു ചേര്‍ന്ന ഭാഗത്തുവച്ചാണ് സ്‌ഫോടനം നടത്തിയത്. കരിക്കോട്ടക്കരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. വര്‍ക്കി-സാലി ദമ്പതികളുടെ മകനാണ്. ഭാര്യ: നിമ്മി. മക്കള്‍: റിയ, റോയര്‍ ബോസ്‌കോ. സഹോദരങ്ങള്‍: ടോണീസ്, റോജില്‍, സോണി.
Next Story

RELATED STORIES

Share it