തുര്‍ക്കി: അഭയാര്‍ഥി ബോട്ടപകടത്തില്‍ ആറു കുഞ്ഞുങ്ങള്‍ മരിച്ചു

അങ്കറ: ഈജിയന്‍ കടലില്‍ തുര്‍ക്കിതീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി ഒരു കൈക്കുഞ്ഞടക്കം ആറു കുട്ടികള്‍ മരിച്ചതായി തുര്‍ക്കി തീരസംരക്ഷണസേന അറിയിച്ചു. അഫ്ഗാന്‍ അഭയാര്‍ഥി ബോട്ടാണ് അപകടത്തില്‍ പെട്ടത്. പടിഞ്ഞാറന്‍ നഗരമായ ഇസ്മിറില്‍ എട്ടുപേരെ തുര്‍ക്കി സൈന്യം രക്ഷപ്പെടുത്തി. ഒരു ബാലികയുടെ മൃതദേഹം തുര്‍ക്കി തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. യൂറോപ്പിലേക്കുള്ള യാത്രാമധ്യേ മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചുകടക്കുന്നതിനിടെ ഈ വര്‍ഷം 3500 അഭയാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്.
Next Story

RELATED STORIES

Share it