തമിഴ്നാട്ടില്‍ നിന്നെത്തിച്ച 22 കിലോ കഞ്ചാവുമായി പാലക്കാട്ട് മൂന്നുപേര്‍ പിടിയില്‍
BY kasim kzm20 July 2018 5:21 AM GMT
kasim kzm20 July 2018 5:21 AM GMT
പാലക്കാട്: തമിഴ്നാട് നിന്നും മലബാര്‍ കേന്ദ്രീകരിച്ച് വിപണനത്തിന് കാറില്‍ കൊണ്ടുവന്ന 22 കിലോ കഞ്ചാവു സഹിതം മൂന്നു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തു. മലപ്പുറം, തിരുനാവായ , കൊടക്കല്‍ സ്വദേശികളായ അഴകത്ത് കളത്തില്‍ സുധീഷ് (25), ശരത് വ (21), മനീഷ് (19) എന്നിവരെയാണു നോര്‍ത്ത് എസ് ഐ രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്ന്ന്പാലക്കാട് മലമ്പുഴ നൂറടി റോഡില്‍ വെച്ച് പിടികൂടിയത്.
പാലക്കാട് ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ അളവ് കഞ്ചാവാണ് ഇന്ന് പിടികൂടിയത്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറിലാണു കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലിസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുമാണു കഞ്ചാവ് കൊണ്ടുവന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും അ നു സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. 10 ഗ്രാം കഞ്ചാവ് പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്.
ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നും ലോഡ് കണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. ജില്ലാ ലഹരി വിരുദ്ധ സേനയുടെ പ്രവൃത്തനഫലമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഡിവൈഎസ്പി ജിഡി വിജയകുമാര്‍,നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ഷംസുദ്ദീന് എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ടൗണ്‍ നോര്‍ത്ത് എസ് ഐ ആര് രഞ്ജിത് എസ്ഐ എസ് ജലീല്‍, സജി. നന്ദകുമാര്‍,കിഷോര്‍, സുനില്‍, അഹമ്മദ് കബീര്‍, വിനീഷ്,രാജീദ്, സന്തോഷ് കുമാര്‍, െ്രെഡവര്‍ രതീഷ്, വനിതാ പോലിസ് കവിത എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
പാലക്കാട് ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ അളവ് കഞ്ചാവാണ് ഇന്ന് പിടികൂടിയത്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറിലാണു കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലിസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുമാണു കഞ്ചാവ് കൊണ്ടുവന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും അ നു സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. 10 ഗ്രാം കഞ്ചാവ് പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്.
ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നും ലോഡ് കണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. ജില്ലാ ലഹരി വിരുദ്ധ സേനയുടെ പ്രവൃത്തനഫലമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഡിവൈഎസ്പി ജിഡി വിജയകുമാര്‍,നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ഷംസുദ്ദീന് എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ടൗണ്‍ നോര്‍ത്ത് എസ് ഐ ആര് രഞ്ജിത് എസ്ഐ എസ് ജലീല്‍, സജി. നന്ദകുമാര്‍,കിഷോര്‍, സുനില്‍, അഹമ്മദ് കബീര്‍, വിനീഷ്,രാജീദ്, സന്തോഷ് കുമാര്‍, െ്രെഡവര്‍ രതീഷ്, വനിതാ പോലിസ് കവിത എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT