kozhikode local

തപാല്‍-ആര്‍എംഎസ് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം

കോഴിക്കോട്: തപാല്‍-ആര്‍എംഎസ് ജീവനക്കാര്‍ എന്‍എഫ്പിഇ-എഫ്എന്‍പിഒ ജോ.കൗണ്‍സില്‍ ഓഫ് ആക്ഷന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടാം ദിവസവും പൂര്‍ണ്ണം. തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്ക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ ശമ്പള കമ്മീഷന്‍, കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിന് വേണ്ടിയാണ് തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ മെയ് 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്— ആരംഭിച്ചത്. കോഴിക്കോട് എച്ച്പിഒ, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസുകളും അവയ്ക്ക് കീഴിലുള്ള മുഴുവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും ഇന്നലെയു അടഞ്ഞു കിടന്നു. തപാല്‍ വിതരണമുള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്നലെയും സ്തംഭിച്ചു. പണി മുടക്കിയ ജീവനക്കാര്‍ പ്രധാന പോസ്റ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണയും നടത്തി. കോഴിക്കോട് ഹെഡ്—പോസ്റ്റ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ്ണ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ.എം രാജന്‍ (ഐഎന്‍ടിയുസി), കെ ജി പങ്കജാക്ഷന്‍(എഐടിയുസി), സന്തോഷ് (എന്‍ജിഒ യൂനിയന്‍), എം കെ രാജന്‍ (കെജിഒഎ), നരേന്ദ്രന്‍(ബിഎസ്എന്‍എല്‍ഇയു), ഒ എം രാധാകൃഷ്ണന്‍(കെഎസ്ടിഎ),എ വി വിശ്വനാഥന്‍, കുഞ്ഞിരാമന്‍, പത്മകുമാര്‍ (ഇപിഎഫ്) സംസാരിച്ചു.
Next Story

RELATED STORIES

Share it