ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറയില്ലെന്ന് ഗവേഷകര്‍
BY kasim kzm8 May 2018 3:08 AM GMT
kasim kzm8 May 2018 3:08 AM GMT
കെയ്റോ: ഈജിപ്തിലെ പ്രശസ്തമായ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിലെ രഹസ്യ അറയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് തിരശ്ശീല വീണു. അത്തരമൊരു അറ ശവകുടീരത്തില്‍ ഇല്ലെന്ന തീര്പ്പിലെത്തിയാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ശവകുടീരത്തിലെ രഹസ്യ അറ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.
ഈജിപ്ഷ്യന്‍ ഫറോവാ ആയിരുന്ന ടുട്ടന്‍ഖാമുന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നത്. ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്ടിറ്റിയുടേതാണ് ഈ അറ എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഗവേഷകരും ഇത്തരമൊരു അറയുണ്ട് എന്നുതന്നെയാണ് കരുതിയിരുന്നത്.
എന്നാല്‍, ടൂറിന് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് അറ ഇല്ലെന്ന നിഗമനത്തിലെത്തിയത്. നീണ്ട ഗവേഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നേരത്തേ ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായ നിക്കോളസ് റീവ്സാണ് രഹസ്യ അറ ഉണ്ടെന്നു പ്രവചിച്ചത്.ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ഭിത്തികള്‍ക്കു പിന്നില്‍ രഹസ്യ അറയുണ്ടെന്നും ഇതിന്റെ സൂചനകള്‍ ഭിത്തികളില്‍ കാണാനുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. നെഫര്‍ടിറ്റി രാജ്ഞിക്കായി രൂപകല്‍പ്പന ചെയ്ത താരതമ്യേന ചെറിയ ശവകുടീരം ടുട്ടന്‍ഖാമുന്റെ ശവകുടീരത്തില്‍ ഉണ്ടെന്നായിരുന്നു ദ ബറിയല്‍ ഓഫ് നഫേര്ത്തി എന്നപേരില്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അദ്ദേഹം വാദിച്ചത്.
എന്നാല്‍, ഈ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞാണ് ടൂറിന് സര്‍വകലാശാലയിലെ ഗവേഷകരുടെ ഗവേഷണ റിപോര്‍ട്ട് പുറത്തു വന്നത്. നിരവധി തവണ നടത്തിയ റഡാര്‍ പരിശോധനകള്‍ക്കു ശേഷമാണ് ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറ ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചതെന്നു ഗവേഷണത്തിനു നേതൃത്വം നല്കിയ ഡോ. ഫ്രാന്‍സിസ്കോ പോര്‍സെല്ലി പറഞ്ഞു.
ഈജിപ്ഷ്യന്‍ ഫറോവാ ആയിരുന്ന ടുട്ടന്‍ഖാമുന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നത്. ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്ടിറ്റിയുടേതാണ് ഈ അറ എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഗവേഷകരും ഇത്തരമൊരു അറയുണ്ട് എന്നുതന്നെയാണ് കരുതിയിരുന്നത്.
എന്നാല്‍, ടൂറിന് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് അറ ഇല്ലെന്ന നിഗമനത്തിലെത്തിയത്. നീണ്ട ഗവേഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നേരത്തേ ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായ നിക്കോളസ് റീവ്സാണ് രഹസ്യ അറ ഉണ്ടെന്നു പ്രവചിച്ചത്.ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ഭിത്തികള്‍ക്കു പിന്നില്‍ രഹസ്യ അറയുണ്ടെന്നും ഇതിന്റെ സൂചനകള്‍ ഭിത്തികളില്‍ കാണാനുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. നെഫര്‍ടിറ്റി രാജ്ഞിക്കായി രൂപകല്‍പ്പന ചെയ്ത താരതമ്യേന ചെറിയ ശവകുടീരം ടുട്ടന്‍ഖാമുന്റെ ശവകുടീരത്തില്‍ ഉണ്ടെന്നായിരുന്നു ദ ബറിയല്‍ ഓഫ് നഫേര്ത്തി എന്നപേരില്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അദ്ദേഹം വാദിച്ചത്.
എന്നാല്‍, ഈ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞാണ് ടൂറിന് സര്‍വകലാശാലയിലെ ഗവേഷകരുടെ ഗവേഷണ റിപോര്‍ട്ട് പുറത്തു വന്നത്. നിരവധി തവണ നടത്തിയ റഡാര്‍ പരിശോധനകള്‍ക്കു ശേഷമാണ് ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറ ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചതെന്നു ഗവേഷണത്തിനു നേതൃത്വം നല്കിയ ഡോ. ഫ്രാന്‍സിസ്കോ പോര്‍സെല്ലി പറഞ്ഞു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT