'ഞാന്‍ ജീവിച്ചിരിക്കുന്ന പ്രേതം; ജീവിക്കാന്‍ വഴിയില്ല''

'ബുക്കാറസ്റ്റ്: ഞാനൊരു ജീവിക്കുന്ന പ്രേതമാണ്. ഔദ്യോഗികമായി മരിച്ചയാളാണെങ്കിലും ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കോണ്‍സ്റ്റന്റീന്‍ റെല്യു എന്ന റുമാനിയക്കാരനാണ് തന്റെ അവസ്ഥയെക്കുറിച്ച്് വികാരഭരിതനായി ഇങ്ങനെ പറയുന്നത്. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും 63 വയസ്സുള്ള റെല്യുവിന്റെ ഇപ്പോഴത്തെ പ്രശ്്‌നം ഗൗരവമുള്ളതാണ്. മരിച്ചയാളായതുകൊണ്ട്് തൊഴിലൊന്നും ലഭിക്കുന്നില്ല. വരുമാനമൊന്നുമില്ലാതെ എങ്ങനെ ജീവിക്കും?
റുമാനിയക്കാരനായ റെല്യു 1992ലാണ് തുര്‍ക്കിയിലേക്ക്് ആദ്യമായി ജോലിതേടി പോവുന്നത്്. മൂന്നുവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നത് അത്ര സുഖമല്ലാത്ത വാര്‍ത്തയിലേക്കാണ്. ഭാര്യ വഞ്ചിച്ചിരിക്കുന്നു.  1999ല്‍ വീണ്ടും തുര്‍ക്കിയിലേക്കു പോയി, രേഖകളുടെ കാലാവധി തീര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷം പിടിയിലായി. ഈ വര്‍ഷമാദ്യം റെല്യുവിനെ റുമാനിയയിലേക്കു തിരിച്ചയച്ചു.
റുമാനിയയിലെത്തിയ റെല്യുവിനെ ബുക്കാറസ്റ്റ് വിമാനത്താവളത്തില്‍ വച്ച്് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യംചെയ്തു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ കാര്യം തുറന്നുപറഞ്ഞു: രേഖകള്‍പ്രകാരം റെല്യു മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇക്കാരണത്താല്‍ സ്വന്തം നാട്ടില്‍ പോലും ഇയാള്‍ അന്യനായി.
ഒടുവില്‍ 2016ലെ മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കിട്ടാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍, അപേക്ഷ  വൈകിപ്പോയെന്നു ചൂണ്ടിക്കാട്ടി കോടതി തള്ളി. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ല.
കടുത്ത പ്രമേഹവുംകൂടിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇപ്പോള്‍ തുര്‍ക്കിയിലേക്കു തന്നെ തിരിച്ചുപോവുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് റെല്യു. എന്നാല്‍, തുര്‍ക്കിയില്‍ തിരിച്ചെത്തുന്നതിന് ആജീവനാന്ത വിലക്കുണ്ട്. ഈ വിലക്കു നീക്കിക്കിട്ടാന്‍ തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന് കത്തെഴുതാനൊരുങ്ങുകയാണ് റെല്യു ഇപ്പോള്‍.
Next Story

RELATED STORIES

Share it