Flash News

ജിഷ്ണു പ്രേണോയ് കേസ്‌ : സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ചു



ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രേണോയ് ആത്മഹത്യ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ചു. കോളജില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ള ഹാര്‍ഡ് ഡിസ്‌ക്കിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്ത് അലി കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നെഹ്‌റു കോളജില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കോളജിലെ സിസിടിവി ദൃശ്യങ്ങളും രണ്ട് സിം കാര്‍ഡുകളും മെമ്മറി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ വിവരങ്ങളും റിപോര്‍ട്ടിലുണ്ട്. ജിഷ്ണു കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിന്റെ കാര്യവും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷഹീര്‍ ഷൗക്കത്തലി കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. അസുഖ ബാധിതയായ അമ്മയെ കാണണമെന്നാവശ്യപ്പെട്ടുള്ള കൃഷ്ണദാസിന്റെ ഹരജി വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കും.
Next Story

RELATED STORIES

Share it