Flash News

ജിഎസ് ടി : ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്- മമത ബാനര്‍ജി



കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സാണെന്നും അത് ജനങ്ങളെ ഉപദ്രവിക്കാനും സാമ്പത്തികാവസ്ഥ തകര്‍ക്കാനുമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ടു നിരോധനം ദുരന്തമായിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവരുടെ മുഖച്ചിത്രം കറുത്ത നിറമാക്കി നവംബര്‍ എട്ടിന് നോട്ടു നിരോധനത്തിനെതിരേ പ്രതിഷേധിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ് ജോലികള്‍ കളഞ്ഞു, വ്യാപാരത്തെ ഉപദ്രവിച്ചു, സാമ്പത്തികാവസ്ഥ തകര്‍ത്തു. ജിഎസ്ടി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മമത ട്വിറ്ററില്‍ കുറിച്ചു. നവംബര്‍ എട്ട് കരിദിനമായി ആചരിക്കാനും പശ്ചിമ ബംഗാളിലുടനീളം പ്രക്ഷോഭങ്ങള്‍ നടത്താനും തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it