ജയലളിതക്കെതിരായ കേസില്‍ അന്തിമ വാദം ഫെബ്രുവരി രണ്ടു മുതല്‍

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ അടുത്ത മാസം രണ്ടിന് അന്തിമ വാദം കേള്‍ക്കും. ഇന്നലെ കേസ് പരിഗണിച്ച സുപ്രിംകോടതി ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ വാദം കേള്‍ക്കാനായി മാറ്റിവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍സുപ്രിംകോടതി നിര്‍ദേശിച്ചു. ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് നല്‍കിയ അപ്പീലാണ് ഇന്നലെ പരിഗണിച്ചത്. ജസ്റ്റിസുമാരായ പി സി ഘോസ്, അമിതവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it