ചിന്‍മയാനന്ദക്ക് എതിരായ ബലാല്‍സംഗക്കേസ് പിന്‍വലിച്ചു

ലഖ്‌നോ: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്‍മയാനന്ദയ്‌ക്കെതിരായ പീഡനക്കേസ് യുപി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കേസില്‍ വേണ്ടത്ര തെളിവില്ലെന്നാണ് ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഷാജഹാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ചിന്‍മയാനന്ദയ്‌ക്കെതിരായ കേസ് പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
മുമുക്ഷ് ആശ്രമത്തിന്റെ ചുമതലയുള്ള വ്യക്തിയും യോഗിയുടെ അടുപ്പക്കാരനുമാണ് സ്വാമി ചിന്‍മയാനന്ദ്. 2011ല്‍ ബദായൂം ജില്ലയിലെ യുവതിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ചിന്‍മയാനന്ദ് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ തന്നെ തടഞ്ഞ് വയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. 2004ലാണ് പീഡനം നടന്നത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ചിന്‍മയാനന്ദും കൂട്ടാളിയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it