ഗൗരി ലങ്കേഷ് :കൊലയാളി വാഗ്മറെയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ബംഗളൂരു: ഗൗരി ലങ്കേഷിനെ പരശുറാം വാഗ്മറെയാണു വെടിവച്ച് കൊന്നതെന്നു ഗുജറാത്ത് ഫോറന്‍സിക് ലബോറട്ടറി ഫലം വ്യക്തമാക്കുന്നു. ഗൗരി ലങ്കേഷ് കൊലപാതകക്കേസില്‍ പ്രധാന വഴിത്തിരിവാണ് ഈ കണ്ടെത്തല്‍. മുഴുവന്‍ സംഭവങ്ങളും ആവിഷ്‌കരിച്ച വീഡിയോയും സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോയുമാണു പരിശോധനയ്ക്കയച്ചത്. രണ്ട് വീഡിയോയിലെ ആള്‍ ഒരാള്‍ തന്നെയാണെന്നു പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞവര്‍ഷം സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it