Flash News

ഗൗരി ലങ്കേഷിനെ കൊല്ലാന്‍ ആയുധം നല്‍കിയത് താനാണ്;ഹിന്ദു യുവസേന പ്രവര്‍ത്തകന്‍

ഗൗരി ലങ്കേഷിനെ കൊല്ലാന്‍ ആയുധം നല്‍കിയത് താനാണ്;ഹിന്ദു യുവസേന പ്രവര്‍ത്തകന്‍
X
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് അറസ്റ്റിലായ ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ആയുധം വാങ്ങിയവരുടെ പേര് അറിയില്ല. എന്നാല്‍ അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. നാടന്‍ പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടാനാണ് മൂന്ന് പേര്‍ തന്നെ സമീപിച്ചത്. താന്‍ കൊലതാപകത്തില്‍ പങ്കാളിയല്ലെന്നും ആയുധക്കച്ചവടമാണ് തൊഴിലെന്നും നവീന്‍ കുമാറിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന നവീന്‍ കുമാറിന്റെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നില്‍ ബൈക്കിലെത്തിയ പ്രതികളുടെ സി.സിടി.വി. ദൃശ്യത്തില്‍ ഇയാളുമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് ഉറപ്പാക്കാനായി അന്വേഷണ സംഘം ഫോറന്‍സിക് സഹായം തേടി.



2017 സെപ്റ്റംബര്‍ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വീടിനുമുന്നില്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത്. ഗൗരി ലങ്കേഷ് കൊലക്കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നു പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. പോലീസിന് ലഭിച്ച വിവരം അനുസരിച്ച് ഇവര്‍ മൂന്നു പേരും ഉത്തരേന്ത്യക്കാരാണ്. ഈ മൂന്ന് പേരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരെ നവീന്‍ കുമാറുമായി ബന്ധപ്പെടുത്തിയത് മൈസൂരു സ്വദേശിയായ ഒരു യുവാവാണ്. ഇയാളെ കണ്ടെത്തുന്നതിനായുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it