Breaking News

കോളേജിലെത്തി ശെഫിന്‍ ഹാദിയയെ കണ്ടു; എട്ട് മാസത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച

കോളേജിലെത്തി ശെഫിന്‍ ഹാദിയയെ കണ്ടു; എട്ട് മാസത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച
X




സേലം;  ശെഫിന്‍ ജഹാന്‍ ഭാര്യ ഹാദിയയെ കണ്ടു. ബുധനാഴ്ച സേലത്തെ കോളേജിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഒരു മണിക്കൂറോളം സംസാരിച്ചു.ഹാദിയ സ്വതന്ത്രയാണെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായാണ് ഇവര്‍ തമ്മില്‍ കാണുന്നത്. അവള്‍ പൂര്‍ണ സന്തോഷവതിയാണ്.എത്രയും പെട്ടെന്ന് കേസ് ജയിച്ച് ഒരുമിച്ച് ജീവിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടതായും ശെഫിന്‍ പറഞ്ഞു.ഹാദിയ ഉടന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്നും അറിയിച്ചു.കോളേജിലെ സി സി ടിവിയുള്ള സന്ദര്‍ശന മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച
ആറുമാസക്കാലം താന്‍ ഇഷ്ടമില്ലാത്തവരെ മാത്രമാണ് കണ്ടതെന്നും ഇഷ്ടമുള്ള ഒരാളോടെങ്കിലും തനിക്ക് സംസാരിക്കണമെന്നും കഴിഞ്ഞ വാര്‍ത്ത സമ്മേളനത്തില്‍ ഹാദിയ പറഞ്ഞിരുന്നു.ഹാദിയ കോളേജിലും തടങ്കലിലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോളേജിലെത്തി അഡ്മിഷന്‍ പൂര്‍ത്തികരിച്ച ശേഷം ആരെ വേണമെങ്കിലും കാണാം എന്നാണ് സുപ്രീം കോടതി പറഞ്ഞത്.ഭര്‍ത്താവ് ഷെഫിന്‍ ജഹാനുള്‍പ്പെടെയുള്ളവരെ കാണാന്‍ ഹാദിയയെ അനുവദിക്കുമെന്ന് സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.അതേ സമയം ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ അതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ അഭിഭാഷതനൊപ്പമായിരുന്നു എത്തിയത്. നേരത്തെ ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹാദിയ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it