കൊച്ചി മെട്രോ; കോച്ചുകളുടെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന ഇന്ന് തുടങ്ങും
BY Sumeera SMR18 Jan 2016 5:11 AM GMT
Sumeera SMR18 Jan 2016 5:11 AM GMT
കൊച്ചി: കൊച്ചി മെട്രൊയുടെ കോച്ചുകളുടെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന ഇന്ന് തുടങ്ങും.
ആലുവ മുട്ടം യാര്‍ഡിലെ 975 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കിലായിരിക്കും പരിശോധന. മെട്രൊ കോച്ച് നിര്‍മാതാക്കളായ ആള്സ്റ്റോമിന്റെയും കെഎംആര്‍എല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ട്രയല്‍ റണ്‍ നടക്കുന്ന 23 വരെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന തുടരും. മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ സാങ്കേതിക സുരക്ഷാപരിശോധനയും പൂര്‍ത്തിയായി വരികയാണ്. ഈ മാസം പത്തിന് മുട്ടം യാര്‍ഡിലെത്തിച്ച മെട്രോയുടെ മൂന്ന് കോച്ചുകളും തൊട്ടടുത്ത ദിവസം തന്നെ കൂട്ടിയോജിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ ഇന്സ്പെക്ഷന് ബേയിലെ ട്രാക്കുകളിലായിരുന്നു പരിശോധന. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. കോച്ചുകളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിജയകരമായി ഘടിപ്പിച്ചുകഴിഞ്ഞു. ബ്രേക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. ആള്‍സ്റ്റോമിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദഗ്ധരാണ് പരിശോധനകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പരിശോധനയുടെ ആദ്യഘട്ടം ഇന്സ്പെക്ഷന് ബേയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന ഇന്നു ആരംഭിക്കുന്നത്. പരീക്ഷണ ഓട്ടത്തിനുള്ള അവസാനവട്ട തയാറെടുപ്പുകളായിരിക്കും പിന്നീട് നടക്കുക. 23ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണ ഓട്ടം ഫഌഗ് ഒഫ് ചെയ്യും. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയില്‍ 9000 മീറ്റര്‍ ട്രാക്കിലായിരിക്കും പരീക്ഷണഓട്ടം. എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ മെട്രൊ ട്രെയിനിന്റെ പൂര്‍ണരൂപമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. കൊച്ചി മെട്രൊ ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിഎംആര്‍സി വ്യക്തമാക്കിയിട്ടുണ്ട്.
ആലുവ മുട്ടം യാര്‍ഡിലെ 975 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കിലായിരിക്കും പരിശോധന. മെട്രൊ കോച്ച് നിര്‍മാതാക്കളായ ആള്സ്റ്റോമിന്റെയും കെഎംആര്‍എല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ട്രയല്‍ റണ്‍ നടക്കുന്ന 23 വരെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന തുടരും. മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ സാങ്കേതിക സുരക്ഷാപരിശോധനയും പൂര്‍ത്തിയായി വരികയാണ്. ഈ മാസം പത്തിന് മുട്ടം യാര്‍ഡിലെത്തിച്ച മെട്രോയുടെ മൂന്ന് കോച്ചുകളും തൊട്ടടുത്ത ദിവസം തന്നെ കൂട്ടിയോജിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ ഇന്സ്പെക്ഷന് ബേയിലെ ട്രാക്കുകളിലായിരുന്നു പരിശോധന. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. കോച്ചുകളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിജയകരമായി ഘടിപ്പിച്ചുകഴിഞ്ഞു. ബ്രേക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. ആള്‍സ്റ്റോമിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദഗ്ധരാണ് പരിശോധനകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പരിശോധനയുടെ ആദ്യഘട്ടം ഇന്സ്പെക്ഷന് ബേയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന ഇന്നു ആരംഭിക്കുന്നത്. പരീക്ഷണ ഓട്ടത്തിനുള്ള അവസാനവട്ട തയാറെടുപ്പുകളായിരിക്കും പിന്നീട് നടക്കുക. 23ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണ ഓട്ടം ഫഌഗ് ഒഫ് ചെയ്യും. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയില്‍ 9000 മീറ്റര്‍ ട്രാക്കിലായിരിക്കും പരീക്ഷണഓട്ടം. എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ മെട്രൊ ട്രെയിനിന്റെ പൂര്‍ണരൂപമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. കൊച്ചി മെട്രൊ ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിഎംആര്‍സി വ്യക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT