കെഎസ്ആര്‍ടിസിയുടെ കേസുകള്‍ : ഹാരിസ് ബീരാനെ സ്റ്റാന്റിങ് കോണ്‍സല്‍ സ്ഥാനത്തു നിന്ന് മാറ്റി
BY fousiya sidheek28 May 2017 4:28 AM GMT
fousiya sidheek28 May 2017 4:28 AM GMT
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകന് ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്ന സ്റ്റാന്റിങ് കോണ്‍സലില്‍ നിന്നു മാറ്റി. കഴിഞ്ഞ 10 വര്‍ഷമായി കെഎസ്ആര്‍ടിസിക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവുന്നത് ഹാരിസ് ബീരാനാണ്. എന്നാല്‍, എന്തു കാരണത്താലാണ് മാറ്റുന്നതെന്ന് അറിയില്ലെന്ന് ഹാരിസ് ബീരാന് പ്രതികരിച്ചു. സുപ്രിംകോടതിയിലെ സ്റ്റാന്റിങ് കോണ്‍സലില്‍ നിന്ന് ഹാരിസിനെ മാറ്റാന്‍ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് ഉത്തരവു കൈമാറി. വി ഗിരിയാണു പുതിയ അഭിഭാഷകന്. ഹൈക്കോടതിയിലെ സ്റ്റാന്റിങ് കോണ്‍സലായ ജോണ്‍ മാത്യുവിനെയും ഒഴിവാക്കാന്‍ തീരുമാനിച്ചു. മൂന്നുമാസത്തിനിടെ 13 കേസില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. റൂട്ട് കേസുകളടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ ടി പി സെന്‍കുമാറിനു വേണ്ടി സുപ്രിംകോടതിയില്‍ വാദിച്ചത് ഹാരിസ് ബീരാനായിരുന്നു. ഈ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതോടെ ഹാരിസ് ബീരാന് സര്‍ക്കാരിന് അനഭിമതനായി. ഇതാണ് ഹാരിസ് ബീരാനെ മാറ്റാന്‍ ഇടയാക്കിയതെന്നാണു കരുതുന്നത്.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT