കാറ്റലോണിയ: വിഘടനവാദി നേതാവ് റീജ്യനല്‍ പ്രസിഡന്റാവും
BY Sumeera SMR11 Jan 2016 4:03 AM GMT
Sumeera SMR11 Jan 2016 4:03 AM GMT
മാഡ്രിഡ്: സ്വാതന്ത്ര്യാനുകൂല പാര്‍ട്ടികള്‍ മുന്നണി രൂപീകരിക്കാന്‍ ധാരണയിലെത്തിയതിനു പിന്നാലെ കാറ്റലോണിയ നിയമസഭയിലെ അംഗങ്ങള്‍ പുതിയ റീജ്യനല്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നു. മുതലാളിത്ത വിരുദ്ധ പാര്‍ട്ടി സിയുപി, ജുന്ത്സ് പെല്‍ സി സഖ്യം കാള്‍സ് പ്വിഗ്ഡിമോന്റിനെ റീജ്യനല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം കാറ്റലന്‍ പ്രസിഡന്റായി ആര്‍തര്‍ മാസ് തുടരണമോ എന്ന കാര്യത്തില്‍ ഇരു വിഭാഗത്തിനും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. പുതിയ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി പ്വിഗ്ഡിമോന്റിന് അനുകൂലമായി ആര്തര്മാസ് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. സപ്തംബറില്നടന്ന മേഖലാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും വിഘടനവാദി പാര്‍ട്ടികള്‍ക്കിടയിലുണ്ടായ അഭിപ്രായ ഭിന്നത പുതിയ കാത്തലന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. 135ല്‍ 62 സീറ്റുകള്‍ നേടിയ ജുന്ത്സ് പെല്‍ സിയുടെ പിന്തുണയോടെ 2010 മുതല്‍ ആര്‍തര്‍ മാസ് കാറ്റലന്‍ പ്രസിഡന്റാണ്. എന്നാല്‍, പത്തു സീറ്റുകളുള്ള സിയുപി ഇദ്ദേഹത്തെ എതിര്‍ത്തുവരുകയാണ്. പ്വിഗ്ഡിമോന്ഡ് നിലവില്‍ ഗിറോണ നഗരത്തിന്റെ മേയറാണ്. ഡിസംബര്‍ 20ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് പിന്നാലെ സ്പെയിനില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം കാറ്റലന്‍ പ്രസിഡന്റായി ആര്‍തര്‍ മാസ് തുടരണമോ എന്ന കാര്യത്തില്‍ ഇരു വിഭാഗത്തിനും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. പുതിയ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി പ്വിഗ്ഡിമോന്റിന് അനുകൂലമായി ആര്തര്മാസ് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. സപ്തംബറില്നടന്ന മേഖലാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും വിഘടനവാദി പാര്‍ട്ടികള്‍ക്കിടയിലുണ്ടായ അഭിപ്രായ ഭിന്നത പുതിയ കാത്തലന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. 135ല്‍ 62 സീറ്റുകള്‍ നേടിയ ജുന്ത്സ് പെല്‍ സിയുടെ പിന്തുണയോടെ 2010 മുതല്‍ ആര്‍തര്‍ മാസ് കാറ്റലന്‍ പ്രസിഡന്റാണ്. എന്നാല്‍, പത്തു സീറ്റുകളുള്ള സിയുപി ഇദ്ദേഹത്തെ എതിര്‍ത്തുവരുകയാണ്. പ്വിഗ്ഡിമോന്ഡ് നിലവില്‍ ഗിറോണ നഗരത്തിന്റെ മേയറാണ്. ഡിസംബര്‍ 20ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് പിന്നാലെ സ്പെയിനില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT