Pravasi

കാമുകിയുടെ സഹോദരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് വധശിക്ഷയും കാമുകിക്ക് 22 വര്‍ഷം തടവും



ദോഹ: കാമുകിയുടെ സഹോദരനെയും ബന്ധുവിനെയും വെടിവച്ച് കൊന്ന കേസില്‍ പ്രതിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കൂട്ടു പ്രതിയായ കാമുകിക്ക് 22 വര്‍ഷം തടവും വിധിച്ചു. കൊലപാതകം നടത്താന്‍ പ്രതിയെ സഹായിച്ചതിനാണ് കാമുകിക്ക് തടവ്. കൊല്ലപ്പെട്ടയാളുടെ സഹോദരിയാണ് കാമുകി.  ഗൂഢാലോചനയ്ക്കും കൊലപാതകത്തിനുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പ്രതി അവിടെവച്ച് യുവതിയെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു. ഈ ബന്ധത്തിന് തന്റെ സഹോദരന്‍ തടസ്സമാകുന്നുവെന്ന കാമുകിയുടെ പരാതിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സഹോദരനെ ഇല്ലാതാക്കാന്‍ രുണ്ടുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. കൃത്യം നിര്‍വഹിക്കാന്‍ സഹോദരന്റെ ഫോട്ടോയും ഫോണ്‍നമ്പറും കാമുകി പ്രതിക്ക് നല്‍കുകയും ചെയ്തു.വ്യാജ പേരില്‍ കാമുകിയുടെ സഹോദരനെ ബന്ധപ്പെട്ട പ്രതി അദ്ദേഹത്തെ അടുത്തുള്ള സൗദി അറേബ്യയുടെ ഭൂപ്രദേശത്ത് എത്തിക്കുകയും വെടിവച്ച് കൊല്ലുകയുമായിരുന്നു. സഹോദരനോടൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തല്‍സമയം തന്നെ പ്രതി വെടിവച്ച് വീഴ്ത്തുകയും ചയ്്തു. പ്രദേശത്ത് ഇരയുടെ പിതാവിന് ഭൂമിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കാമുകിയുടെ സഹോദരനെയും ബന്ധുവിനെയും ഇയാള്‍ കൃത്യം നടന്ന സ്ഥലത്തെത്തിച്ചത്. കൃത്യത്തിന് ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, സ്ഥലത്ത് നിന്ന് ലഭിച്ച സെല്‍ഫോണും ഷൂവുമായും ബന്ധപ്പെട്ട് സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it