Flash News

കാമുകന്‍ വിവാഹ തട്ടിപ്പുവീരനാണെന്നറിഞ്ഞ യുവതി പുഴയില്‍ ചാടി

കാമുകന്‍ വിവാഹ തട്ടിപ്പുവീരനാണെന്നറിഞ്ഞ യുവതി പുഴയില്‍ ചാടി
X

പത്തനംതിട്ട: കാമുകന്‍ വിവാഹത്തട്ടിപ്പു വീരനാണെന്നറിഞ്ഞ യുവതി പുഴയില്‍ ചാടി.
പോലിസ് ഷെല്‍ട്ടര്‍ഹോമിലാക്കിയ യുവതിയെ വീട്ടുകാര്‍ വന്നു കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ യുവതിയെ പിന്നീട് പോലിസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയാണ് ഇന്നലെ കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയത്. പുഴയോരത്തെ തിട്ടിയില്‍ പിടി കിട്ടിയ യുവതിയെ അച്ഛനും ബന്ധുവും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു.
മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ യുവതി ബസ് ജീവനക്കാരനായ കാമുകനമോടൊപ്പം പോയതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത തിടനാട് പോലിസ് കൊടൈക്കനാലില്‍ നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയോടൊപ്പെമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അയൂബ് (28) നേരത്തെ മൂന്നു വിവാഹം കഴിച്ച ആളാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇക്കാര്യം യുവതിയെ ബോധ്യപ്പെടുത്തുകയും അയൂബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോലിസ്  യുവതിയെ ഷെല്‍ട്ടര്‍ ഹോമില്‍ ആക്കുകയായിരുന്നു. യുവതിയെ കൂട്ടിക്കൊണ്ടുപോവാന്‍ ഇന്നലെ അച്ഛനും ബന്ധുവും എത്തി. ഇവര്‍ കാറില്‍ പോകവെ കൈപ്പട്ടൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ യുവതി ഛര്‍ദിക്കണമെന്നു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുകയും ആറ്റിലേക്കു ചാടുകയുമായിരുന്നു. പെണ്‍കുട്ടിയെ അച്ഛനും ബന്ധുവും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തി യുവതിയെ വനിത ഹെല്‍പ് ലൈനിലും പിന്നീട് ആശുപത്രിയിലുമാക്കി.
Next Story

RELATED STORIES

Share it