Gulf

കര്‍ണ്ണാടക ജനാധിപത്യ ത്തിന്റെ തിരിച്ച് വരവെന്ന് ഇന്‍ക്കാസ്

ദുബയ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തു പണാധിപത്യം വിജയിപ്പിക്കാന്‍ നോക്കിയ ബി.ജെ.പി.ക്കും, മോദിക്കും ഏറ്റ കനത്ത തിരിച്ചടിയാണ് യദുരപ്പയുടെ രാജിയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ജനാധിപത്യവും , മതേതരത്വവും തകര്‍ക്കാന്‍ നോക്കുന്ന കേന്ദ്ര സര്‍ക്കാറിന് ഇത് ഒരു താക്കിതാണെന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷ ജനങ്ങളുടെ ആഗ്രഹമാണ് ഇന്ന് കര്‍ണ്ണാടകയില്‍ സംഭവിച്ചതെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ പോരാടിയ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗുലാം നബി ,അഡ്വ. കപില്‍ സിബല്‍ വി ,കബില്‍ എന്നിവരുടെ ധീരമായ പോരാട്ടത്തിന് ഇന്‍കാസ് നന്ദി പറയുന്നതോടൊപ്പം കര്‍ണ്ണാടകയിലെ ശക്തനായ കോണ്‍ഗ്രസ്സ് നേതാവ് സി.കെ.ശിവകുമാറിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.
Next Story

RELATED STORIES

Share it