കരിപ്പൂരില്‍ സ്വര്‍ണവുമായി താല്‍ക്കാലിക ജീവനക്കാരനും യാത്രക്കാരനും പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 36 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരനും കള്ളക്കടക്കത്തിന് സഹായിയായ ബാഗേജ് കയറ്റിറക്ക് തൊഴിലാളിയും അറസ്റ്റില്‍. ഇന്നലെ രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍ക്കോട് സ്വദേശി മുഹമ്മദ് അറഫാത്ത്(35), വിസ്‌കാന്‍ കമ്പനിയുടെ താല്‍ക്കാലിക ബാഗേജ് കയറ്റിറക്ക് തൊഴിലാളി കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അഹറാഫ്(22) എന്നിവരെയാണ് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 1.234 കിലോ സ്വര്‍ണം പിടിച്ചെടുത്തു.കരിപ്പൂരിലെത്തിയ വിമാനങ്ങളില്‍ നിന്ന് ബാഗേജുകള്‍ ഇറക്കി കസ്റ്റംസ് ഹാളിലെത്തിക്കുന്ന ലോഡിങ് തൊഴിലാളിയാണ് പിടിയിലായ അഹറാഫ്. യാത്രക്കാരന്‍ കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് ഹാളിലെത്തുന്നതിന് മുമ്പ് ബാഗേജ് പുറത്തെടുത്ത് ഷൂവില്‍ ഒളിപ്പിച്ച് വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടത്തുകയാണ് ഇയാളുടെ രീതി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഹറാഫിനെ ഡിആര്‍ഐ സ്വര്‍ണവുമായി പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ കണ്ടെത്താനായത്.പിടികൂടിയ 1.23 കിലോ സ്വര്‍ണത്തിന് 36 ലക്ഷം ലഭിക്കും. പിടിയിലായ അഹറാഫ് നേരത്തേയും സ്വര്‍ണക്കടത്തിന് സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ബോധ്യമായിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
Next Story

RELATED STORIES

Share it