കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാവാനില്ല:ഒ പി ജെയ്ഷ
BY fousiya sidheek18 May 2017 3:20 AM GMT
fousiya sidheek18 May 2017 3:20 AM GMT
തിരുവനന്തപുരം: ഒളിംപ്യന്‍ ഒ പി ജയ്ഷയുള്പ്പെടെയുളള കായികതാരങ്ങള്‍ക്ക് വീണ്ടും സര്‍ക്കാര്‍ അവഗണന. കേരള സ്പോര്ട്സ്് കൗണ്‍സിലില്‍ പരിശീലക സ്ഥാനം നല്‍കുന്നത് കരാര്‍ അടിസ്ഥാനത്തില്‍. കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാകാനില്ലെന്ന് ഒ പി ജെയ്ഷ പറഞ്ഞു. ഓപറേഷന് ഒളിംപ്യയുടെ ഭാഗമായാണ് ഒളിംപ്യന്മാരായ പി അനില്‍കുമാര്‍, ഒ പി ജെയ്ഷ, പി ടി പൗലോസ് എന്നിവരെ പരിശീലകരായി നിയമിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചത്. ജൂണ്‍ ഒന്നിന് മൂവര്‍ക്കും നിയമനം നല്‍കുമെന്നും ജില്ലകള്‍ തോറും ടാലന്റ് ഹണ്ട് നടത്തി മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് മൂവരുടെയും ചുമതലയെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ കരാറടിസ്ഥാനത്തില്‍ പരിശീലയാകാനില്ലെന്നും സ്ഥിരനിയമനമാണ് ആഗ്രഹിച്ചതെന്നും ഒ പി ജെയ്ഷ പറഞ്ഞു. നിലവില്‍ റെയില്‍വേയില്‍ സ്ഥിരം ജീവനക്കാരിയാണ് ജെയ്ഷ. ഈ ജോലി കളഞ്ഞ് കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാവാനില്ലെന്ന നിലപാടിലാണ് താരം.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT