Flash News

കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനം : ലീഗ്‌



കോഴിക്കോട്: മലപ്പുറം ജില്ലയെ വര്‍ഗീയ മേഖലയായി ചിത്രീകരിച്ചുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമാണെന്നും അപകടകരമായ പ്രസ്താവന നടത്തിയ മന്ത്രി, സ്ഥാനം രാജിവയ്ക്കണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന ആള്‍ക്ക് ഇത്രയും ആവാന്‍ കഴിയുമോയെന്നും ഇടി ചോദിച്ചു. പ്രസ്താവന ജില്ലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ്. ഇക്കാര്യത്തില്‍ സിപിഎം വിശദീകരണം നല്‍കണം. ഇത് സിപിഎമ്മിന്റെ നയമാണോ എന്നു വ്യക്തമാക്കണം. ജില്ലയിലെ സിപിഎമ്മുകാര്‍ക്ക് പോലും വേദനിക്കുന്ന പ്രസ്താവനയാണ് കടകംപള്ളിയുടേത്. സിപിഎമ്മിനുള്ളില്‍ എപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ സുഖപ്പെടുത്താനുള്ള ശ്രമം നടക്കാറുണ്ട്. ഈ പ്രസ്താവന അതിന്റെ മറ്റൊരു തലമാണ്. രാജ്യത്ത് എന്തു സംഭവിച്ചാലും ഞങ്ങളുടെ പാര്‍ട്ടി ജയിക്കണമെന്ന ആഗ്രഹമാണിതിനു പിന്നില്‍. മലപ്പുറത്ത് യുഡിഎഫിന് വിജയം നേടാനായത് മതേതര വോട്ടുകള്‍ ലഭിച്ചതുകൊണ്ടാണ്. ഇ അഹമ്മദ് മരണംവരെ സജീവമായിരുന്ന വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിനെതിരേ കടകംപള്ളി നടത്തിയ പ്രസ്താവന സംസ്‌കാരസമ്പന്നമായ കേരളത്തിന് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it