ഒഞ്ചിയത്ത് ലീഗ് പിന്തുണയോടെ ആര്‍എംപി അധികാരത്തില്‍
BY Sumeera SMR20 Nov 2015 3:56 AM GMT
Sumeera SMR20 Nov 2015 3:56 AM GMT
വടകര: ടിപി ചന്ദ്രശേഖരന്റെ തട്ടകമായ ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ ആര്‍എംപി വീണ്ടും അധികാരത്തിലെത്തി.
യുഡിഎഫ് പിന്തുണ സ്വീകരിക്കില്ലെന്ന ആര്‍എംപിയുടെ നിലപാടിനെ തുടര്‍ന്ന് ഇവിടെ സിപിഎം വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ രണ്ട് ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ആര്‍എംപിയുടെ പി വി കവിതയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ആര്‍എംപിക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്ത് ടിപി ചന്ദ്രശഖരന്റെ പാര്‍ട്ടി ഭരണം കയ്യാളിയ ഏക പഞ്ചായത്തായ ഇവിടെ ഇത്തവണ രണ്ട് സീറ്റ് അധികം നേടി സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ലീഗ് രണ്ടും കോണ്‍ഗ്രസ്-ജെഡിയു പാര്‍ട്ടികള്‍ ഓരോ സീറ്റും നേടിയ ഒഞ്ചിയത്ത് യുഡിഎഫ് പിന്തുണയോടെ ഭരണത്തുടര്‍ച്ച വേണ്ടെന്നായിരുന്നു ആര്‍എംപിയുടെ തീരുമാനം.
അതേസമയം, ഒഞ്ചിയത്ത് യുഡിഎഫ് പിന്തുണ സ്വീകരിച്ച് ഭരണം നിലനിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായിരുന്നു. യുഡിഎഫിന് തനിച്ച് ഭൂരിപക്ഷമില്ലാത്ത ചോറോട് പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന ധാരണയിലാണ് ഒഞ്ചിയത്ത് രണ്ടു ലീഗ് അംഗങ്ങള്‍ ആര്‍എംപിയെ പിന്തുണച്ചത്.
യുഡിഎഫ് പിന്തുണ സ്വീകരിക്കില്ലെന്ന ആര്‍എംപിയുടെ നിലപാടിനെ തുടര്‍ന്ന് ഇവിടെ സിപിഎം വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ രണ്ട് ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ആര്‍എംപിയുടെ പി വി കവിതയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ആര്‍എംപിക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്ത് ടിപി ചന്ദ്രശഖരന്റെ പാര്‍ട്ടി ഭരണം കയ്യാളിയ ഏക പഞ്ചായത്തായ ഇവിടെ ഇത്തവണ രണ്ട് സീറ്റ് അധികം നേടി സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ലീഗ് രണ്ടും കോണ്‍ഗ്രസ്-ജെഡിയു പാര്‍ട്ടികള്‍ ഓരോ സീറ്റും നേടിയ ഒഞ്ചിയത്ത് യുഡിഎഫ് പിന്തുണയോടെ ഭരണത്തുടര്‍ച്ച വേണ്ടെന്നായിരുന്നു ആര്‍എംപിയുടെ തീരുമാനം.
അതേസമയം, ഒഞ്ചിയത്ത് യുഡിഎഫ് പിന്തുണ സ്വീകരിച്ച് ഭരണം നിലനിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായിരുന്നു. യുഡിഎഫിന് തനിച്ച് ഭൂരിപക്ഷമില്ലാത്ത ചോറോട് പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന ധാരണയിലാണ് ഒഞ്ചിയത്ത് രണ്ടു ലീഗ് അംഗങ്ങള്‍ ആര്‍എംപിയെ പിന്തുണച്ചത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT