Flash News

ഐഎസിന്റെ പേരില്‍ തീവ്രവാദികളാക്കാനുള്ള നീക്കം അപകടകരം: പോപുലര്‍ ഫ്രണ്ട്

ഐഎസിന്റെ പേരില്‍ തീവ്രവാദികളാക്കാനുള്ള നീക്കം അപകടകരം: പോപുലര്‍ ഫ്രണ്ട്
X


കണ്ണൂര്‍: ഐഎസ് ബന്ധമാരോപിച്ച് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിനെയും മുസ് ലിംകളെയും ഉന്നംവച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പരാമര്‍ശവും ഡിവൈഎഫ്‌ഐയുടെ പേരില്‍ പുറത്തിറക്കിയ പോസ്റ്ററും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതികള്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പോലിസ് പോലും പറയുന്നില്ല. എന്നാല്‍, സംഭവത്തിന്റെ പിതൃത്വം സംഘടനയുടെ പേരില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ശ്രമം. ആര്‍എസ്എസ് കേരളത്തില്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചോ ഹാദിയയുടെ വീട്ടുതടങ്കല്‍ സംബന്ധിച്ചോ തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രത്തിനെതിരെയോ ഒരക്ഷരം മിണ്ടാതെ മുസ് ലിം തീവ്രവാദത്തെ സംബന്ധിച്ച് വാചാലനാവുന്ന സിപിഎം സമീപനം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയും. പിണറായി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സംഘപരിവാര പ്രീണനത്തിന്റെ ഭാഗമാണ് പി ജയരാജന്റെ പ്രസ്താവനയും. രാജ്യം മുഴുവന്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരത ചര്‍ച്ച ചെയ്യുമ്പോള്‍ കൃത്യമായ മൗനം പാലിക്കുകയും ഇല്ലാത്ത മുസ് ലിം തീവ്രവാദത്തെ പെരുപ്പിച്ച് ഇസ് ലാമോഫോബിയ പരത്തുകയും ചെയ്യുന്ന സമീപനം സിപിഎമ്മിന് ഗുണകരമല്ല.
ഐഎസ് പോലെയുള്ള ദുരൂഹസംഘങ്ങളുമായി ബന്ധം സ്ഥാപിക്കരുതെന്ന് നിലപാടെടുത്ത സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ഇന്ത്യയിലെ മുസ് ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിനു പരിഹാരം കണ്ടെത്തേണ്ടത് ഇന്ത്യയില്‍നിന്നു തന്നെയാണെന്ന് പോപുലര്‍ ഫ്രണ്ട് വിശ്വസിക്കുന്നു. ഒരു വശത്ത് ആര്‍എസ്എസിന് മുസ് ലിംകളെ വേട്ടയാടാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും മറുവശത്ത് പ്രസ്താവനയിലൂടെ മുസ് ലിംകളെ വോട്ട് ബാങ്കാക്കി നിലനിര്‍ത്തുകയും ചെയ്യുന്ന ഇടതുകാപട്യം പോപുലര്‍ ഫ്രണ്ട് തുറന്നുകാണിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ വിറളിപൂണ്ടാണ് ഇല്ലാത്ത ഐഎസ് ബന്ധം പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പി ജയരാജന്റെ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it