Flash News

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനം : കെ എം എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്



തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് ത്വരിത പരിശോധന റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ രണ്ടിന് കേസ് പരിഗണിച്ചപ്പോള്‍ ഏഴുദിവസത്തിനകം ത്വരിതാന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ ജഡ്ജി എ ബദറുദ്ദീന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം ഉള്‍പ്പെടെ ആറു പേരെയും കുറ്റവിമുക്തമാക്കുന്ന റിപോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. കെ എം എബഹാമിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി ശ്രീനിവാസന്‍ ഐഎഎസ്, സെലക്്ഷന്‍ കമ്മിറ്റിയംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബംഗളൂരൂവിലെ പ്രഫസര്‍ ഡോ. ഇ ജെ ജെമീസ്, സംസ്ഥാന ശാസ്ത്ര -സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ്, ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രഫസര്‍ ഡോ. പി ബി സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ എന്നിവരായിരുന്നു എതിര്‍ക്ഷികള്‍. 2016 മാര്‍ച്ച് 5നായിരുന്നു നിയമനം നടന്നത്. ഉന്നത വിദ്യാഭ്യസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ആയിരിക്കെ കെ എം എബ്രഹാം നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ ഐഎച്ച്ആര്‍ഡിയുടെ ഡയറക്ടറായി നിയമിച്ചു,  നിയമനം സ്വജനപക്ഷപാതമാണെന്നുമാണ് ഹരജിയിലെ ആരോപണം.
Next Story

RELATED STORIES

Share it